ന്യൂഡൽഹി: രാജ്യത്തെ വിവിധ ഹൈക്കോടതികളിൽ കൊവിഷീൽഡ് വാക്സിനെതിരെ നിലനിൽക്കുന്ന ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം തള്ളി. കമ്പനിയുടെ സൗകര്യത്തിന് കേസ് മാറ്റാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹർജി തള്ളിയത്. ഈ ഹർജി പരിഗണിക്കുമ്പോൾ ഇരകളായവരെയും കണക്കിലെടുക്കണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. കുത്തിവെപ്പിനെ തുടർന്ന് പെൺകുട്ടി മരിച്ച സംഭവത്തിൽ നഷ്ടപരിഹാരമാവശ്യപ്പെട്ടുള്ള ഹർജി കേരള ഹൈക്കോടതിയിൽ നിലവിലുണ്ട്. ഇതടക്കം സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് ആവശ്യപ്പെട്ടത്. ഹർജി തള്ളിയതോടെ വിവിധ ഹൈക്കോടതകളിൽ ഹർജി നൽകിയവർക്ക് തുടർ നടപടികളുമായി മുന്നോട്ടുപോകാം. വാക്സിനേഷൻ എടുക്കാൻ നിയമപരമായ നിർബന്ധമില്ലെന്നും കൊവിഡ് വാക്സിൻ മൂലമുള്ള മരണങ്ങൾക്ക് സർക്കാർ ഉത്തരവാദിയാകില്ലെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.കൊവിഡ് വാക്സിൻ പാർശ്വഫലങ്ങളെ തുടർന്ന് മരിച്ച രണ്ട് പെൺകുട്ടികളുടെ രക്ഷിതാക്കൾ നൽകിയ ഹർജിയിലാണ് കേന്ദ്രസർക്കാരിന്റെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |