ന്യൂഡൽഹി: ദളിത് മുസ്ലിങ്ങൾക്ക് പട്ടികജാതി പദവി അനുവദിക്കുന്നതിന് കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ജംഇയ്യത്ത് ഉലമായെ ഹിന്ദ് സുപ്രീംകോടതിയെ സമീപിച്ചു. സമൂഹത്തിൽ ജാതീയത അവഗണിക്കാനാകാത്ത കാര്യമാണ്. എന്നാൽ, 1950ലെ രാഷ്ട്രപതിയുടെ ഉത്തരവ് പ്രകാരം മുസ്ലിങ്ങൾക്ക് പട്ടികജാതി പദവി അനുവദിച്ചിട്ടില്ല. ഇസ്ലാം ജാതീയതയുടെ അടിസ്ഥാനത്തിലുള്ള മതമല്ല എന്നതാണ് കാരണമായി പറയുന്നത്. അതേസമയം, ജാതീയതയുടെ അടിസ്ഥാനത്തിൽ മുസ്ലിങ്ങളെ മറ്റ് പിന്നാക്ക വിഭാഗത്തിൽ പെടുത്തിയിട്ടുണ്ട്. ഹിന്ദു, സിഖ്, ബുദ്ധമത വിഭാഗങ്ങളിലെ ദളിതുകൾക്ക് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ സംരക്ഷണമുണ്ടെങ്കിലും മുസ്ലിങ്ങൾക്ക് ഈ അവകാശം ലഭിക്കുന്നില്ലെന്നുംഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |