ന്യൂഡൽഹി:പങ്കാളിയായ ശ്രദ്ധ വാൽക്കറിനെ കൊലപ്പെടുത്തിയതും കൊല്ലാനുപയോഗിച്ച ആയുധം, കൊല നടക്കുമ്പോൾ ശ്രദ്ധ ധരിച്ചിരുന്ന വസ്ത്രം, ശ്രദ്ധയുടെ മൊബൈൽ ഫോൺ എന്നിവയെക്കുറിച്ചും നാർക്കോ പരിശോധനയിൽ വെളിപ്പെടുത്തി അഫ്താബ് അമീൻ പൂനവാല. പടിഞ്ഞാറൻ ഡൽഹിയിലെ രോഹിണിയിലുള്ള ഫോറൻസിക് സയൻസ് ലാബോറട്ടറിയിലാണ് നാർക്കോ പരിശോധന നടന്നത്. അഫ്താബ് ഇപ്പോഴും ആശുപത്രി നിരീക്ഷണത്തിലാണ്.
ചെലവ് സംബന്ധിച്ച തർക്കത്തിനിടയിൽ രോഷാകുലനായെന്നും ശ്രദ്ധയെ കൊന്നെന്നും അഫ്താബ് വ്യക്തമാക്കി. കത്തിയും വസ്ത്രങ്ങളും ഒളിപ്പിച്ചതും വെളിപ്പെടുത്തി. പൊലീസും ഫോറൻസിക് സംഘവും ഉത്തരങ്ങൾ പരിശോധിക്കുകയാണ്. കൂടുതൽ വിശദീകരണം വേണമെന്ന് തോന്നിയാൽ വീണ്ടും നാർക്കോ പരിശോധനയ്ക്ക് വിധേയനാക്കും. ഡി.എൻ.എ പരിശോധനാ ഫലം കൂടി ലഭിച്ചാൽ നാർക്കോ പരിശോധനയിൽ അഫ്താബ് വെളിപ്പെടുത്തിയ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |