ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്നിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ഇന്നലെ രാവിലെ അഹമ്മദാബാദിലെ യു.എൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കാർഡിയോളജിയിൽ പ്രവേശിപ്പിച്ചു. മോദി ഡൽഹിയിൽ നിന്ന് ആശുപത്രിയിലെത്തി അമ്മയെ സന്ദർശിച്ചു. നാല് മണിയോടെ എത്തിയ അദ്ദേഹം ഒന്നരമണിക്കൂറിലേറെ അമ്മയുടെ അടുത്തിരുന്നശേഷമാണ് മടങ്ങിയത്.
നൂറുവയസുള്ള ഹീര ബെന്നിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. ഹീരാബെൻ എത്രയും വേഗം സുഖം പ്രാപിക്കാനായി അവരുടെ ജന്മനാടായ വഡ്നഗറിലെ ഹത്കേശ്വർ ശിവ ക്ഷേത്രത്തിൽ പ്രാർത്ഥന നടന്നു. വാരണാസിയിലെ അസിഘട്ടിൽ കാശിയിലെ 11 ബ്രാഹ്മണ പണ്ഡിതന്മാർ മഹാമൃത്യുഞ്ജയ പഥം ചൊല്ലി.
ഹീരാബെൻ വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നതായി രാഹുൽ ഗാന്ധി പറഞ്ഞു. ഈ വിഷമ ഘട്ടത്തിൽ മോദിജീ, എന്റെ സ്നേഹവും പിന്തുണയും അങ്ങേയ്ക്കൊപ്പമുണ്ടാകുമെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. പ്രിയങ്ക ഉൾപ്പെടെ നിരവധി പേരും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശ്വസിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |