ന്യൂഡൽഹി: 2021-22ലെ വാർഷിക വരുമാനത്തിൽ കോൺഗ്രസിനെ പിന്നിലാക്കി തൃണമൂൽ കോൺഗ്രസ്. ബി.ജെ.പിക്കു തൊട്ടുപിന്നിലാണ് ഇപ്പോൾ തൃണമൂലിന്റെ സ്ഥാനം. തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട രാഷ്ട്രീയ പാർട്ടികളുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. തൃണമൂൽ കോൺഗ്രസിന്റെ വാർഷിക വരുമാനം 545.74 കോടിയും കോൺഗ്രസിന് 541.27 കോടിയുമാണ്. ബി.ജെ.പി, കോൺഗ്രസ്, ടി.എം.സി, ബി.എസ്.പി, എൻ.സി.പി, സി.പി.ഐ, സി.പി.ഐ, സി.പി.എം, എൻ.പി.പി എന്നീ എട്ട് ദേശീയ പാർട്ടികൾക്കുമായി 3,289.28 കോടിയാണ് ഇക്കാലയളവിൽ ലഭിച്ചത്. ഒരു സാമ്പത്തിക വർഷത്തിൽ പാർട്ടികൾ സമാഹരിച്ച സംഭാവനകൾ,ശേഖരണം, ഫീസ്, സബ്സ്ക്രിപ്ഷനുകൾ എന്നിവയുടെ ആകെത്തുകയാണിത്. കക്ഷികളുടെ വരുമാനം നിശ്ചയിച്ചിട്ടില്ല.
ഇത്തവണയും ബി.ജെ.പി
ഏഴ് ദേശീയ പാർട്ടികളുടെ മൊത്തം വരുമാനത്തേക്കാൾ കൂടുതലാണ് ബി.ജെ.പിക്ക് ലഭിച്ചിട്ടുള്ളത്. ബി.ജെ.പി ഒഴികെയുള്ള പാർട്ടികൾക്ക് ആകെ ലഭിച്ചത് 1,372.16 കോടിയാണ്.ബി.ജെ.പിക്കു മാത്രം 1,917.12 കോടിയാണ് ലഭിച്ചത്. ഇതിൽ 1,033 കോടി ഇലക്ടറൽ ബോണ്ടുകളാണ്. അതായത് മൊത്തം വരുമാനത്തിന്റെ 50 ശതമാനവും ഇലക്ടറൽ ബോണ്ടുകളാണ്. ഫീസും വരിസംഖ്യയും വഴി 6.31 കോടിയാണ് പാർട്ടി സമാഹരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |