SignIn
Kerala Kaumudi Online
Saturday, 20 April 2024 6.48 AM IST

ഗുസ്‌തി ഫെഡറേഷനിലെ ആരോപണങ്ങൾ അന്വേഷിക്കാൻ മേൽനോട്ട സമിതി

meri-kom

ന്യൂഡൽഹി: ഇന്ത്യൻ ഗുസ്‌തി ഫെഡറേഷൻ (ഡബ്ല്യു.എഫ്‌.ഐ) പ്രസിഡന്റ് ബ്രിജ്ഭൂഷൺ ശരൺ സിംഗിനും ചില പരിശീലകർക്കുമെതിരെ ഗുസ്‌തി താരങ്ങൾ ഉന്നയിച്ച ലൈംഗിക പീഡന ആരോപണങ്ങളും സാമ്പത്തിക ക്രമക്കേടുകളും അന്വേഷിക്കാൻ കേന്ദ്ര കായിക മന്ത്രാലയം അഞ്ചംഗ മേൽനോട്ട സമിതി രൂപീകരിച്ചു.

പ്രമുഖ ബോക്‌സറും ഒളിമ്പ്യനുമായ മേരി കോമിന്റെ നേതൃത്വത്തിലാണ് സമിതി പ്രവത്തിക്കുക. അന്വേഷണം പൂർത്തിയാകുന്നത് വരെ ഗുസ്‌തി ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങൾ സമിതി നിർവഹിക്കും. അന്വേഷണത്തിന്റെ പശ്‌ചാത്തലത്തിൽ 22ന് നടക്കാനിരുന്ന ഫെഡറേഷൻ വാർഷിക ജനറൽ ബോഡി യോഗം മാറ്റിവച്ചിരുന്നു. ഒളിമ്പിക് മെഡൽ ജേതാവായ ഗുസ്തി താരം യോഗേശ്വർ ദത്ത്, മുൻ ബാഡ്മിന്റൺ താരം തൃപ്തി മുർഗുണ്ടെ, സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യ(സായ്) അംഗം രാധിക ശ്രീമാൻ, മുൻ സി.ഇ.ഒ ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്കീം (ടോപ്സ്) സി.ഡി.ആർ(റിട്ട) രാജേഷ് രാജഗോപാലൻ എന്നിവരാണ് സമിതി അംഗങ്ങൾ.

ലൈംഗികാരോപണം, ഭീഷണിപ്പെടുത്തൽ, സാമ്പത്തിക ക്രമക്കേടുകൾ, ഭരണപരമായ വീഴ്ചകൾ എന്നിവയെക്കുറിച്ചുള്ള അന്വേഷണം സമിതി നടത്തും. നാലാഴ്ചക്കകം അന്വേഷണം പൂർത്തിയാക്കും.

സമിതി അംഗങ്ങൾ

1എംസി മേരി കോം, (ഒളിമ്പിക് മെഡൽ ജേതാവായ ബോക്‌സിംഗ് താരം, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ.ഒ.എ) അത്‌ലറ്റ്സ് കമ്മീഷൻ ചെയർപേഴ്സൺ
2. യോഗേശ്വർ ദത്ത്, ഒളിമ്പിക് മെഡൽ ജേതാവായ ഗുസ്തി താരം, ഐ.ഒ.എ എക്സിക്യൂട്ടീവ് കൗൺസിൽ അംഗം.
3. തൃപ്തി മുർഗുണ്ടെ, ധ്യാൻചന്ദ് അവാർഡ് ജേതാവായ മുൻ ബാഡ്മിന്റൺ താരം.
4. രാധിക ശ്രീമാൻ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്) അംഗം.
5. സിഡിആർ(റിട്ട) രാജേഷ് രാജഗോപാലൻ, മുൻ സി.ഇ.ഒ ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്കീം (ടോപ്സ്)
മേൽനോട്ട സമിതിയുടെ ചുമതലകൾ:
താരങ്ങൾ ഉന്നയിക്കുന്ന ലൈംഗികാരോപണം, ഭീഷണിപ്പെടുത്തൽ, സാമ്പത്തിക ക്രമക്കേടുകൾ, ഭരണപരമായ വീഴ്ചകൾ എന്നിവയെക്കുറിച്ചുള്ള അന്വേഷണം. നാലാഴ്ചക്കകം അന്വേഷണം പൂർത്തിയാക്കും.

 ഗുസ്‌തി ഫെഡറേഷൻ ദൈനംദിന ഭരണ നിർവഹണം.

കായിക മന്ത്രാലയം

ഗുസ്‌തി താരങ്ങൾ ഉന്നയിച്ച ആരോപണങ്ങളുടെ പശ്‌ചാത്തലത്തിൽ ചില നടപടികൾ ആവശ്യമാണെന്ന് ബോധ്യമായി.

ഫെഡറേഷൻ കളിക്കാരുടെ പരാതികളടക്കം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ചുമതലകൾ നിറവേറ്റിയിട്ടില്ലെന്ന് മനസിലാക്കുന്നു. കായികതാരങ്ങളുടെ പരാതികൾ പരിഹരിക്കാനും ഫെഡറേഷനിൽ സദ്ഭരണം ഉറപ്പാക്കാനും അടിയന്തര നടപടികൾ അനിവാര്യം.

2011 ലെ ഇന്ത്യൻ സ്‌പോർട്‌സ് ഡെവലപ്‌മെന്റ് കോഡ് ഓഫ് ഇന്ത്യയുടെ വ്യവസ്ഥകളും ജോലിസ്ഥലത്ത് ലൈംഗികാതിക്രമം തടയുന്നതിനുള്ള നിമയവും പ്രകാരം ഫെഡറേഷൻ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ മരവിപ്പിച്ചു. ഉത്തരവുകൾ വരുന്നതുവരെ ഭരണം മേൽനോട്ട സമിതിയുടെ ഉത്തരവാദിത്വം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.