SignIn
Kerala Kaumudi Online
Saturday, 20 April 2024 7.58 AM IST

ആർക്കിടെക്‌ട് ബാലകൃഷ്‌ണ ദോഷി അന്തരിച്ചു,​ ഇന്ത്യയുടെ രാജശിൽപ്പിക്ക് വിട

doshi

പ്രിറ്റ്സ്‌കർ പ്രൈസ് ജേതാവ്

അഹമ്മദാബാദ്:വാസ്തുകലയിലെ ഇന്ത്യൻ രാജശിൽപ്പി എന്ന് അറിയപ്പെടുന്ന വിഖ്യാത ആർക്കിടെക്റ്റ് ഡോ. ബി. വി ദോഷി ( ബാലകൃഷ്ണ വിതൽദാസ് ദോഷി )​ വിടവാങ്ങി. 95 വയസായിരുന്നു. ഇന്നലെ അഹമ്മദാബാദിലെ വസതിയിലായിരുന്നു അന്ത്യം.

പത്മശ്രീ,​ പത്മഭൂഷൺ പുരസ്കാരങ്ങൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

ആർക്കിടെക്ചറിലെ നൊബൽ എന്നറിയപ്പെടുന്ന പ്രിറ്റ്സ്‌കർ പ്രൈസും ബ്രിട്ടീഷ് രാജ്ഞി നേരിട്ട് നൽകുന്ന, റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്

ബ്രിട്ടീഷ് ആർക്കിടെക്‌റ്റ്സിന്റെ റോയൽ ഗോൾഡ് മെഡലും സ്വന്തമാക്കിയ ആർക്കിടെക്‌റ്റാണ് അദ്ദേഹം. പ്രിറ്റ്സ്‌കർ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ്.

വാസ്‌തു വിദ്യയിലെ ഇതിഹാസങ്ങളായ ലേ കോർബൂസിയർ,​ ലൂയി കാഹൻ എന്നിവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരമായി ജവഹർലാൽ നെഹ്രു വിഭാവനം ചെയ്‌ത ചണ്ഡിഗഢ് നഗരത്തിന്റെ രൂപകൽപ്പനയിൽ ഫ്രഞ്ച് ആ‌ർക്കിടെക്റ്റ് ലേ കോർബൂസിയറിനോപ്പം പ്രവർത്തിച്ചു. അഹമ്മദാബാദിലെ ഇന്ത്യൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കാമ്പസിന്റെ രൂപകൽപ്പനയിൽ ലൂയി കാഹന്റെ അസോസിയേറ്റായിരുന്നു ദോഷി.

ഇന്ത്യൻ വാസ്‌തുകലയും കാലാവസ്ഥയും പ്രാദേശിക സംസ്‌കാരവും സമന്വയിപ്പിക്കുന്ന വാസ്‌തു ശൈലിയായിരുന്നു ദോഷിയുടേത്. അഹമ്മദാബാദിലെ ഇൻസ്റ്രിറ്ര്യൂട്ട് ഒഫ് ഇൻഡോളജി, സി.ഇ.പി.ടി സർവകലാശാല, കനോറിയ സെന്റർ ഫോർ ആർട്സ്, ഇന്ത്യൻ ഇൻസ്റ്രിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ്, വിഖ്യാത ചിത്രകാരൻ എം. എഫ് ഹുസൈന്റെ പെയിന്റിംഗുകൾ പ്രദർശിപ്പിക്കുന്ന ഭൂഗർഭ ആർട്ട് ഗാലറി അംദവാനി ഗുഫ, ടാഗോർ ഹാൾ, ഡൽഹി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി, സ്വകാര്യ വസതിയായ കമല ഹൗസ്, ബംഗളുരുവിലെയും ഉദയ്‌പൂരിലെയും ഐ. ഐ. എമ്മുകൾ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രോജക്ടുകളാണ്. ഇൻഡോറിലെ ആരണ്യ ലോ കോസ്റ്റ് ഹൗസിംഗ് ടൗൺഷിപ്പിന് 1995ൽ ആഗാഖാൻ പുരസ്‌കാരം നേടി.

1927ൽ ഓഗസ്റ്റ് 26ന് പൂനെയിൽ സാധാരണ കുടുംബത്തിലായിരുന്നു ജനനം. മുംബയ് ജെ.ജെ. കോളേജ് ഒഫ് ആർക്കിടെക്ചറിൽ നിന്ന് ബി.ആർക്ക് ബിരുദം നേടി. സ്‌കോളർഷിപ്പോടെ ലണ്ടനിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്‌റ്റ്സിൽ ബിരുദാനന്തര പഠനം. തുടർന്ന് ലേ കോർബൂസിയറുടെ പാരീസിലെ സ്റ്റുഡിയോയിൽ 1951 മുതൽ 1954 വരെ സീനിയർ ഡിസൈനറായി. നാലു വർഷം ഇന്ത്യയിലെ ലേ കോർബൂസിയ‌ർ പ്രോജക്ടുകളുടെ സൂപ്പർവൈസറായി.

അസാമാന്യനായ വാസ്തുശിൽപി എന്നാണ് കോർബൂസിയർ ഡോ. ദോഷിയെ വിശേഷിപ്പിച്ചത്.

1957ൽ വാസ്തുശിൽപ ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിന് ആദ്ദേഹം രൂപംകൊടുത്തു.

ഭാര്യ: കമല ബാലകൃഷ്ണ ദോഷി. മഹാകവി അക്കത്തത്തിന്റെ മകനും പ്രസിദ്ധ ഫൈൻ ആർട്സ് അക്കാ‌ഡമിഷനും ഗവേഷകനുമായ പ്രൊഫ. വാസുദേവൻ അക്കിത്തത്തിന്റെ ഭാര്യ മനീഷ ദോഷി ബാലകൃഷ്ണ ദോഷിയുടെ മൂന്നാമത്തെ മകളാണ്.മറ്റ് മക്കൾ: തേജൽ ദോഷി, രാധിക ദോഷി കഥ്പാലിയ, മനീഷ ദോഷി.

ബി.വി ദോഷി മികച്ച വാസ്തു ശില്പിയായിരുന്നു. അദ്ദേഹത്തിന്റെ

നിർമ്മിതികൾ വരുംതലമുറയ്ക്ക് പ്രചോദനമാകും

---പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, BV DOSHI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.