ലണ്ടന്‍: ത്തെയും പരിശീലകനെയും പ്രഖ്യാപിച്ച് ഇംഗ്ലീഷ് പ്രിമിയർലീഗിലെ കഴിഞ്ഞമാസത്തെ ഏറ്റവും മികച്ച താരമായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാർക്കസ് റാഷ്‌ഫോർഡും പരിശീലകനായി എറിക് ടെൻ ഹാഗും തിരഞ്ഞെടുക്കപ്പെട്ടു.
ഫെബ്രുവരിയിൽ പ്രീമിയർ ലീഗിൽ നാല് മത്സരങ്ങൾ കളിച്ച റാഷ്‌ഫോർഡ് അഞ്ചുഗോളുകളാണ് അടിച്ചുകൂട്ടിയത്. ക്രിസ്റ്റൽ പാലസ്, ലീഡ്‌സ് യുണൈറ്റഡ്, ലെസ്റ്റർ സിറ്റി എന്നീ ടീമുകൾക്കെതിരെയാണ് റാഷ്‌ഫോർഡിന്റെ ഗോളുകൾ പിറന്നത്. ഇതോടെ പ്രീമിയർ ലീഗിൽ ഒരു സീസണിൽ ഏറ്റവുമധികം പ്ലെയർ ഓഫ് ദ മന്ത് പുരസ്‌കാരം നേടുന്ന താരം എന്ന റെക്കോഡിനൊപ്പമെത്താൻ റാഷ്‌ഫോർഡിന് സാധിച്ചു. 2017-2018 സീസണിൽ ലിവർപൂളിന്റെ മുഹമ്മദ് സല സ്ഥാപിച്ച റെക്കോഡിനൊപ്പമാണ് റാഷ്‌ഫോർഡ് എത്തിയത്. ഈ സീസണിൽ മൂന്നാം തവണയാണ് റാഷ്‌ഫോർഡ് പുരസ്‌കാരം നേടുന്നത്.
യുണൈറ്റഡിന്റെ പരിശീലകനായ എറിക് ടെൻ ഹാഗ് സീസണിൽ രണ്ടാം തവണയാണ് മാനേജർ ഓഫ് ദ മന്ത് പുരസ്‌കാരം സ്വന്തമാക്കുന്നത്. ഫെബ്രുവരിയിൽ യുണൈറ്റഡ് അപരാജിതക്കുതിപ്പ് നടത്തിയിരുന്നു. നാല് മത്സരങ്ങളിൽ മൂന്ന് വിജയവും ഒരു സമനിലയുമാണ് ടീമിന്റെ സമ്പാദ്യം. 2017-ന് ശേഷം യുണൈറ്റഡിന് ആദ്യമായി ഒരു കിരീടം നേടിക്കൊടുത്ത പരിശീലകൻ കൂടിയാണ് ടെൻ ഹാഗ്. ഇംഗ്ലീഷ് ഫുട്‌ബാൾ ലീഗ് (കാറബാവോ കപ്പ്) കിരീടത്തിലാണ് ഈയിടെ ടെൻ ഹാഗും സംഘവും മുത്തമിട്ടത്.
മികച്ച സേവിനുള്ള പുരസ്‌കാരവും യുണൈറ്റഡിന് തന്നെയാണ്. യുണൈറ്റഡിന്റെ ഗോളി ഡേവിഡ് ഡി ഗിയയുടെ രക്ഷപ്പെടുത്തലാണ് മികച്ച സേവായി തിരഞ്ഞെടുക്കപ്പെട്ടത്. ലെസ്റ്റർസിറ്റിയ്‌ക്കെതിരായ മത്സരത്തിൽ കലെച്ചി ഇഹിയനാച്ചോയുടെ ഷോട്ട് രക്ഷപ്പെടുത്തിയതിനാണ് ഗിയയ്ക്ക് പുരസ്‌കാരം ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |