ജോർജ് ടൗൺ: പാപ്പുവ ന്യൂഗിനിയയെ കീഴടക്കി ട്വൻ്റി-20 ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി ഉഗാണ്ട. ജോർജ് ടൗണിലെ പ്രൊവിഡൻസ് സ്റ്റേഡിയം വേദിയായ ഗ്രൂപ്പ് എയിലെ മത്സരത്തിൽ 3 വിക്കറ്റിനാണ് ഉഗാണ്ടയുടെ ജയം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പപ്പുവ ന്യൂഗിനിയ 19.1 ഓവറിൽ 77 റൺസിന് ഓൾ ഔട്ടായി . മറുപടിക്കിറങ്ങിയ ഉഗാണ്ട ഒരു ഘടത്തിൽ തോൽവി മുന്നിൽക്കണ്ടെങ്കിലും റിയാസത്ത് അലി ഷായുടെ ബാറ്റിംഗിൻ്റെ പിൻബലത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ 10 പന്ത് ബാക്കി നിൽക്കേ ജയിച്ച് കയറുകയയിരുന്നു ( 78/7).
56 പന്തിൽ 33 റൺസ് നേടിയ റിയാസത്താണ് കളിയിലെ താരം. തുടക്കത്തിൽ 3/6 എന്ന നിലയിൽ ആയിരുന്നു ഉഗാണ്ട. പിന്നീട് 26/5 എന്ന നിലയിൽ തോൽവി മുന്നിൽക്കണ്ടു. എന്നാൽ ആറാം വിക്കറ്റിൽ ജുമ മിയാഗിയെ (13) കൂട്ടുപിടിച്ച് റിയാസത്ത് ഉഗാണ്ടയെ രക്ഷിക്കുകയായിരുന്നു.
ആറാം വിക്കറ്റിൽ ഇരുവരും 43 പന്തിൽ കുട്ടിച്ചേർത്ത 35 റൺസാണ് ഉഗാണ്ടയുടെ ചേസിംഗിലെ നട്ടെല്ലായത്. 18-ാം ഓവറിൽ റിയാസത്ത് നോർമാൻ മനുവയുടെ പന്തിൽ പുറത്താകുമ്പോൾ ഉഗാണ്ട ജയമുറപ്പിച്ചിരുന്നു.
വനുവ , നാവോ എന്നിവർ പാപ്പുവ ന്യൂഗിനിയ ക്കായി 2 വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ അക്കൗണ്ട് തുറക്കുന്നതിന് മുന്നേ വിക്കറ്റ് ഷഷ്ടമായി തുടങ്ങിയ പാപ്പുവ ന്യൂഗിനിയയ്ക്ക് ഒരു ഘടത്തിൽപ്പോലും നിലയുറപ്പിക്കാനായില്ല. 15 റൺസെടുത്ത നി
ഹിരി ഹിരിയാണ് അവരുടെ ടോപ് സ്കോറർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |