ടെക്സാസ്: ഗ്രൂപ്പ് എയിൽ ആവേശം സൂപ്പർ ഓവറോളം നീണ്ട ത്രില്ലർ പോരാട്ടത്തിൽ പാകിസ്ഥാനെയും വീഴ്ത്തി യു.എസ്.എയു
ടെ കുതിപ്പ്. സൂപ്പർ ഓവറിൽ 5 റൺസിനാണ് യു.എസിന്റെ ജയം. ആദ്യ മത്സരത്തിൽ കാനഡയേയും തോൽപ്പിച്ച് യു.എസ്. പോയിനറ് ടേബിളിൽ ഒന്നാമതെത്തി.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 20 ഓവറിൽ 20 ഓവറിൽ 7 വിക്കറ്റ നഷ്ടത്തിൽ 159 റൺസെടത്തു. മറുപടിക്കിറങ്ങിയ യു.എസ്.എയും 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്. പാക് താരം മുഹമ്മദ് ആമിർ എറിഞ്ഞ സൂപ്പർ ഓവറിൽ യു.എസ് 18 റൺസാണ് നേടിയത്. 7 റൺസും എക്‌സ്‌ട്രാസായിരുന്നു. ആരോൺ ജോൺസും (11), ഹർമീത് സിംഗുമായിരുന്നു യു.എസിന്റ ബാറ്റർമാർ.
സൗരഭ് നേത്രവാൽക്കറായിരുന്നു യു.എസിനായി സൂപ്പർ ഓവർ എറിഞ്ഞത്. മൂന്നാം പന്തിൽ ഇഫ്തിഖർ (4) പുറത്തായി. പിന്നീട് ഫഖറിനും ഷദാബിനും ടീമിനെ വിജയലക്ഷ്യത്തിലെത്തിക്കാനായില്ല. 13റൺസിൽ പാക് വെല്ലിവിളി അവസാനിച്ചു.
നേരത്തേ 26/3 എന്ന നിലയിൽ പ്രതിസന്ധിയിൽ ആയ പാകിസ്ഥാനെ ക്യാപ്ടൻ ബാബർ അസമും (43), ഷദാബ് ഖാനും (25 പന്തിൽ 40),ഷഹീൻ അഫ്രീദിയുമാണ് ( പുറത്താകാതെ 23) ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. യു.എസിനായി കെൻജികെ 3 വിക്കറ്റ് വീഴ്ത്തി. ചേസിംഗിൽ യു.എസ് ക്യാപ്ൻ മോണക് പട്ടേൽ (50) അർദ്ധസെഞ്ച്വറി നേടി.ഗൗസ്(35),ആരോൺ ജോൺസ് (പുറത്താകാതെ 36) എന്നിവരും തിളങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |