കാമ്പ്നൂ: കളം നിറാഞ്ഞാടിയ ഇതിഹാസ താരം ലയണൽ മെസിയുടെ നേതൃത്വത്ത്വിൽ ഗെറ്റാഫെയെ 5-2ന് തകർത്ത് ബാഴ്സലോണ ലാലിഗ കിരീട പോരാട്ടത്തിൽ പ്രതീക്ഷകൾ സജീവമാക്കി. രണ്ട് ഗോൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത് മെസി മിന്നിത്തിളങ്ങിയ മത്സരത്തിൽ റൊണാൾഡ് അറുഹോയും പെനാൽറ്റിയിലൂടെ ഗ്രിസ്മാനും ബാഴ്സയ്ക്കായി ഓരോ ഗോൾ വീതം നേടി. ഗെറ്റാഫയുടെ സോഫിയാൻ ചക്ലയുടെ വകയായി സെൽഫ് ഗോളും ബാഴ്സയുടെ അക്കൗണ്ടിൽ എത്തി. എനൽ ഉനാൽ പെനാൽറ്റിയിലൂടെ നേടിയ ഗോളും ബാഴ്സ ഡിഫൻഡർ ലെംഗ്ലെറ്റിന്റെ പിഴവിൽ കിട്ട സെൽഫ് ഗോളുമാണ് ഗെറ്റാഫെയുടെ അക്കൗണ്ടിൽ ഉള്ളത്. ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള ചിരവൈരികളായ റയൽ മാഡ്രിഡുമായുള്ള പോയിന്റ് അകലം രണ്ടാക്കി കുറയ്ക്കാനും ബാഴ്സയ്ക്കായി.
32 മത്സരങ്ങളിൽ നിന്ന് ഒന്നാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡിന് 72 പോയിന്റും രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിന് 70 പോയിന്റുമാണുള്ളത്. ഇവരേക്കാൾ ഒരു മത്സര കുറച്ച് കളിച്ചതിന്റെ ആനുകൂല്യമുള്ള ബാഴ്സയ്ക്ക് 31 മത്സരങ്ങളിൽ നിന്ന് 68 പോയിന്റുണ്ട്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ബാഴ്സലോണയുടെ ആധിപത്യം ആയിരുന്നു.എട്ടാം മിനിട്ടിൽത്തന്നെ മെസി ബാഴ്സയെ മുന്നിലെത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |