SignIn
Kerala Kaumudi Online
Friday, 29 March 2024 12.12 PM IST

ബയേൺ ഉറപ്പിച്ചു!

bayern

മ്യൂണിക്ക്: ജർമ്മൻ ബുണ്ടസ് ലിഗ കിരീടം ഇന്നലത്തെ മത്സരത്തിനിറങ്ങുന്നതിന് മുൻപേ തന്നെ ബയേൺ മ്യൂണിക്ക് ഉറപ്പിച്ചു. ബയേണും മോൺചെൻ ഗ്ലാഡ്ബാഷുമായുള്ള മത്സരത്തിന് മുമ്പ് നടന്ന ലീഗിലെ മറ്റൊരു പോരാട്ടത്തിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള ലെയ്പ്‌സിഗിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ബൊറൂഷ്യ ഡോർട്ട്മുണ്ട് തോൽപ്പിച്ചതോടെയാണ് തുടർച്ചയായ ഒമ്പതാം തവണയും ബയേൺ കിരീടം ഉറപ്പിച്ചത്. ലീഗിൽ ബയേണിന് ഇന്നലത്തെ കളി ഉൾപ്പെടെ മൂന്ന് മത്സരങ്ങൾ ബാക്കിയുള്ളപ്പോൾ 71 പോയിന്റാണുള്ളത്. ലെയ്‌പ്‌സിഗിന് രണ്ട് മത്സരങ്ങൾ ശേഷിക്കെ 64 പോയിന്റാണുള്ളത്. ഇനിയുള്ള മത്സരങ്ങൾ ജയിച്ചാലും ബയേണിനെ മറികടക്കാൻ ലെയ്‌പ്സിഗിനാകില്ല.

നിർണായകത്തിൽ ഗോളില്ല!
കാമ്പനൂ: സ്പാനിഷ് ലാലിഗയിൽ ഇന്നലെ നടന്ന നിർണായക മത്സരത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡും ബാഴ്സലോണയും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.  പോയിന്റ് ടേബിളിൽ 35 മത്സരങ്ങളിൽ നിന്ന് 77 പോയിന്റുമായി അത്‌ലറ്റിക്കോ മുന്നിലാണ്. 
ബാഴ്സ 75 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. റയൽ മാഡ്രിഡിന്റെ തുടർന്നുള്ള മത്സരങ്ങൾ എല്ലാവർക്കും നിർണായകമാണ്.
സിറ്റി 
കാത്തിരിക്കണം

ലണ്ടൻ:  ജയിച്ചാൽ ഇത്തവണത്തെ ഇംഗ്ലീഷ് പ്രിമിയർ ലീഗ് കിരീടം ഉറപ്പിക്കാമായിരുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ചെൽസിയോടെ 1-2ന് തോറ്റു. കളിതീരാൻ സെക്കൻഡുകൾ ശേഷിക്കെ 92-ാം മിനിട്ടിൽ മാർക്കോ അലോൺസോയാണ് സിറ്റിയുടെ വിജയ ഗോൾ നേടിയത്. 44-ാം മിനിട്ടിൽ സ്റ്റെർലിംഗിലൂടെ ലീഡെടുത്ത സിറ്റിയെ 63-ാം മിനിട്ടിൽ ഹക്കിം സിയാക്ക് നേടിയ ഗോളിലൂടെയാണ് ചെൽസി സമനിലയിൽ പിടിച്ചത്. ഒന്നാം പകുതി അവസാനിക്കാറകവെ ലഭിച്ച പെനാൽറ്റി അഗ്യൂറോ നഷ്ടമാക്കിയതിന് സിറ്റി വലിയ വിലകൊടുക്കേണ്ടി വന്നു. ജയത്തോടെ ചെൽസി മൂന്നാം സ്ഥാനത്തെത്തി. 83 പോയിന്റുമായി സിറ്റി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
മറ്റൊരു മത്സരത്തിൽ ടോട്ടൻഹാം ഹോട്ട്‌സ്‌പറിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ലീഡ്സ് യുണൈറ്റഡ് വീഴ്ത്തി. സ്റ്റുവർട്ട് ഡല്ലാസ്, പാട്രിക്ക് ബാംഫോർഡ്, റോഡ്രിഗോ എന്നിവരാണ് ലീഡ്സിനായി ലക്ഷ്യം കണ്ടത്. സൺ ഹ്യൂഗ് മിന്നാണ് ടോട്ടനത്തിന്റെ ആശ്വാസ ഗോൾ നേടിയത്. 
തോൽവി ആദ്യ നാലിൽ എത്താമെന്നുള്ള ടോട്ടനത്തിന്റെ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തി. മൂന്നാം സ്ഥാനത്തുള്ള ലെസ്റ്റർ സിറ്റിയെ ന്യൂകാസിൽ യുണൈറ്റഡ് 4-2ന് തകർത്തു. കല്ലും വിൽസൺ ഇരട്ട ഗോൾ നേടിയ മത്സരത്തിൽ പോൾ ഡമ്മിറ്റും ജോ വില്ലോക്കും ന്യൂകാസിലിനായി ഓരോ ഗോൾ വീതം നേടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, BAYERN MUNICH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.