മുംബയ് : ഐ.പി.എൽ ഇടയ്ക്ക് നിറുത്തി വച്ചതിനാൽ അവധിക്കാലം ആഘോഷിക്കാൻ ഗോവയ്ക്ക് പോയ പ്രിഥ്വി ഷായെ പൊലീസ് പിടിച്ചു. കൊവിഡ് വ്യാപനത്തിനിടെ ഇ-പാസോ മതിയായ രേഖകളോ ഇല്ലാതെ യാത്ര ചെയ്തതിനാണ് ഷായെ പൊലീസ് തടഞ്ഞത്. കോലാപ്പൂർ വഴി ഗോവയ്ക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് അംബോളിയിൽ വച്ച് പൊലീസ് സംഘം ഷായേയും കൂട്ടരേയും തടഞ്ഞത്. തുടർന്ന് അവിടെ വച്ച് തന്നെ താരം മൊബൈൽ ഫോണിലൂടെ ഇ-പാസിന് അപേക്ഷിച്ചു അത് കിട്ടിയ ശേഷമാണ് യാത്ര തുടർന്നത്.
ന്യൂസിലൻഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലും ഷായെ ഉൾപ്പെടുത്തിയിരുന്നില്ല. ടീമിൽ തിരികെയെത്തണമെങ്കിൽ വണ്ണം കുറയ്ക്കണമെന്ന് സെലക്ടർമാർ നിർദ്ദേശിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ജൂലായിൽ നടക്കുന്ന ഇന്ത്യൻ പരിമിത ഓവർ ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിൽ ഷായെ ടീമിൽ ഉൾപ്പെടുത്തിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |