ലണ്ടൻ: കൊവിഡ് വ്യാപനത്തെ തുടർന്ന് തുർക്കിയിലെ ഇസ്താംബൂളിൽ നിന്ന് ഈ മാസം 29ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന യൂറോപ്യൻ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ വേദി മാറ്രി. പോർച്ചുഗലിലെ പോർട്ടോയായിരിക്കും പുതിയ വേദിയെന്ന് യുവേഫ അറിയിച്ചു. ഇംഗ്ലീഷ് ടീമുകളായ മാഞ്ചസ്റ്റർ സിറ്രിയും ചെൽസിയും മുഖമുഖം വരുന്ന ഫൈനൽ ഇസ്താംബൂളിലെ അതാതുർക്ക് ഒളിമ്പിക് സ്റ്രേഡിയത്തിൽ നടത്താനാണ് തീരുമാനിച്ചിരുന്നത്.എന്നാൽ കൊവിഡ് വ്യാപനം കണക്കിലെടുത്ത് തുർക്കിയെ ബ്രിട്ടൺ യാത്രനിരോധന പട്ടികയിൽ ഉൾപ്പെടുത്തി. ഇതിനാലാണ് ചാമ്പ്യൻസ് ലീഗ് വേദി മാറ്റേണ്ടി വന്നത്.
ഫാൻസ് ഹാപ്പി
വേദിമാറ്രിത് ഇംഗ്ലീഷ് ആരാധകർക്ക് ഗുണമായി. പോർച്ചുഗൽ ബ്രിട്ടന്റെ ഗ്രീൻ സോണിലായതിനാൽ ഇംഗ്ലീൽ് ആരാധകർക്ക് അങ്ങോട്ട് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് യാത്ര ചെയ്യുന്നതിന് വിലക്കില്ല. അതിനാൽ അവർക്ക് ഫൈനൽ കാണാൻ പോകാം. ഓരോ ക്ലബിനും 6000 ടിക്കറ്രുകൾ വീതം അനുവദിച്ചിട്ടുണ്ടെന്ന് യുവേഫ അറിയിച്ചു. നേരത്തേ ഇംണ്ടിലെ വെംബ്ലിയും ഫൈനൽ വേദിയായി പരിഗണിച്ചിരുന്നെങ്കിലും ബ്രിട്ടിനിലെ കൊവിഡ് നിയന്ത്രണങ്ങൾ മൂലം പോർട്ടോ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |