ന്യൂഡൽഹി: ഐ ലീഗ് കരിടം ഉറപ്പിച്ച മത്സരത്തിൽ അണിഞ്ഞ ജേഴ്സി ലേലത്തിൽ വിറ്റ് കിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി ഗോകുലം കേരള എഫ്.സിയുടെ ഗോൾകീപ്പർ ഉബൈദ്. 33,000രൂപയാണ് ലേലത്തിൽ നിന്ന് ലഭിച്ചത്.
ഗോകുലത്തിലൂടെ ആദ്യമായാണ് കേരളത്തിലേക്ക് ഐ ലീഗ് കിരീടമെത്തിയത്. പ്ലേഓഫിലെ നിർണായക മത്സരത്തിൽ ട്രാവു എഫ്.സിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തായിരുന്നു ഗോകുലത്തിന്റെ വിജയം.
തകർപ്പൻ സേവുകളുമായി കളം നിറഞ്ഞ ഉബൈദിന്റെ പ്രകടനം ഗോകുലത്തിന്റെ കിരീട നേട്ടത്തിൽ നിർണായകമായിരുന്നു.
'കേരളത്തിനായി ഐ.ലീഗ് കിരീടം നേടുക എന്നത് ചരിത്രമാണ്. ഐ.ലീഗ് കിരീടത്തിനായി എപ്പോഴും സ്വപ്നം കണ്ടിട്ടുണ്ട്. ഈ ജേഴ്സി എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. പക്ഷേ നാടിന് ഒരു പ്രശ്നം വരുമ്പോൾ സഹായിക്കുക എന്നത് എന്റെ ഉത്തരവാദിത്വമാണ്. അതിനായാണ് ജഴ്സി വിറ്റത്. കോവിഡ് മൂലം കഷ്ടപ്പെടുന്ന വർക്ക് ഇത് ഉപകാരപ്പെടുമെന്ന് വിശ്വസിക്കുന്നു.''-
ഉബൈദ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |