സിദാന് പകരം റയൽ മാഡ്രിഡിന്റെ കോച്ചായി കാർലോസ് ആഞ്ചലോട്ടിയുടെ രണ്ടാം വരവ്
മാഡ്രിഡ് : സിനദിൻ സിദാന് പകരം സ്പാനിഷ് ഫുട്ബാൾ ക്ളബ് റയൽ മാഡ്രിഡിന്റെ പരിശീലകനാകുന്നത് കാർലോസ് ആഞ്ചലോട്ടി. ഇറ്റലിക്കാരനായ ആഞ്ചലോട്ടിയുടെ റയലിലേക്കുള്ള രണ്ടാം വരവാണിത്. ഈ സീസണിൽ ഇംഗ്ലീഷ് പ്രിമിയർ ലീഗ് ക്ലബ് എവർട്ടന്റെ പരിശീലകനായിരുന്നു ആഞ്ചലോട്ടി.
2013–15 കാലഘട്ടത്തിൽ റയലിന്റെ പരിശീലകനായിരുന്ന ആഞ്ചലോട്ടി 2014ൽ ടീമിനെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കിയിരുന്നു. മൂന്നു വർഷത്തെ കരാറിലാണ് വീണ്ടും സാന്റിയാഗോ ബെർണബ്യൂവിലെത്തുന്നത്. 2019ലാണ് എവർട്ടൻ പരിശീലകനായി നിയമിതനായത്. യൂറോപ്പിലെ ഏറ്റവും പരിചയസമ്പന്നനായ പരിശീലകരിൽ ഒരാളാണ് 61 കാരനായ ആഞ്ചലോട്ടി.
26 വർഷം പിന്നിട്ട പരിശീലക കരിയറിൽ റയലിനു പുറമെ പ്രീമിയർ ലീഗിൽ ചെൽസി, ഫ്രഞ്ച് ലീഗിൽ പി.എസ്.ജി, ജർമൻ ലീഗിൽ ബയേൺ മ്യൂണിക്ക്, ഇറ്റാലിയൻ ലീഗിൽ എ.സി മിലാൻ, നാപ്പോളി എന്നീ ക്ളബുകളുടെയും പരിശീലകനായി. ചെൽസി, പി.എസ്.ജി, ബയേൺ , എ.സി മിലാൻ എന്നിവർക്കൊപ്പം ആഭ്യന്തര ലീഗ് കിരീടങ്ങളും നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |