കോപ്പ അമേരിക്കയിൽ കളിക്കാനില്ലെന്ന് ബ്രസീലിയൻ താരങ്ങൾ
റിയോ ഡി ജനീറോ : കൊവിഡിനെത്തുടർന്ന് അവസാനിമിഷം ബ്രസീലിലേക്ക് വേദി മാറ്റിപ്പെട്ട കോപ്പ അമേരിക്ക ഫുട്ബാളിൽ പ്രതിസന്ധി ഒഴിയുന്നില്ല. മത്സരങ്ങൾ ആരംഭിക്കാൻ ഒരാഴ്ച മാത്രം ശേഷിക്കേആതിഥേയരായ ബ്രസീൽ ടീമിലെ കളിക്കാർ ടൂർണമെന്റിനെതിരേ രംഗത്തുവന്നതാണ് പുതിയ തിരിച്ചടി.
കൊവിഡ് തടുക്കാനാകാതെ വട്ടം കറങ്ങുന്ന സാഹചര്യത്തിൽ രാജ്യത്ത് ടൂർണമെന്റ് നടത്തേണ്ടതില്ലെന്ന നിലപാടിലാണ് സൂപ്പർതാരം നെയ്മർ അടക്കമുള്ള താരങ്ങൾ. കഴിഞ്ഞ ആറുവർഷത്തിനിടെ നാലാമത്തെ കോപ്പയാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. നാലുവർഷത്തിലൊരിക്കൽ നടത്തേണ്ട വൻകരയുടെ ഏറ്റവും വലിയ ടൂർണമെന്റ് ഇങ്ങനെ ഇടയ്ക്കിടെ നടത്തുന്നതിൽ എന്ത് സാംഗത്യമാണുള്ളതെന്നും കളിക്കാർ ചോദിക്കുന്നുണ്ട്.
നിലവിലെ ചാമ്പ്യന്മാർ കൂടിയായ ബ്രസീൽ ടീമിലെ മുഴുവൻ താരങ്ങളും ടൂർണമെന്റിനെതിരാണെന്ന് നായകൻ കാസെമിറോ കഴിഞ്ഞദിവസം വ്യക്തമാക്കി.ബ്രസീൽ താരങ്ങളുടെ നിലപാടിന് പിന്തുണയുമായി ഉറുഗ്വേ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. കൊളംബിയ, അർജന്റീന, ചിലി താരങ്ങൾക്കും എതിർപ്പുണ്ടെന്നറിയുന്നു. അർജന്റീന നായകൻ ലയണൽ മെസി അഭിപ്രായം വ്യക്തമാക്കിയിട്ടില്ല. ബുധനാഴ്ച നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുശേഷം അഭിപ്രായം പരസ്യമായി പറയാനാണ് സാധ്യത
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |