ഓരോ യൂറോ കപ്പും ഫുട്ബാളിന് സൂപ്പർ താരങ്ങളെ മാത്രമല്ല യുവ പ്രതിഭകളെയും സമ്മാനിക്കാറുണ്ട്. വരുംകാലത്തിന്റെ വീരനായകരുടെ അരങ്ങേറ്റവേദിയിൽ ഇക്കുറിയും തിളങ്ങാൻ ഒരുപിടി യുവതാരങ്ങളുണ്ട്. ക്ളബ് ഫുട്ബാളിൽ കഴിഞ്ഞ സീസണിൽ മികവ് കാട്ടി ദേശീയ ടീമുകളുടെ പ്രതീക്ഷയായി എത്തുന്നവരെക്കുറിച്ച്...
കായ് ഹാവെർട്സ്
ജർമനി
21 വയസ്
യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ചെൽസിക്ക് കിരീടനേടിക്കാെടുത്ത ഗോളടിച്ച താരമാണ് കായ് ഹാവെർട്സ് . പ്രതിരോധത്തെ വെട്ടിയൊഴിയാനും ഇരു കാലുകൾ കൊണ്ടും ഷോട്ടെടുക്കാനുമുള്ള മികവാണ് കരുത്ത്. എതിർ ഡിഫൻഡേഴ്സിന്റെ ഓഫ്സൈഡ് കെണിയിൽ പെടാതെ എതിർ ഗോൾമുഖത്ത് നിരന്തരം ഭീഷണിയാകുന്നതാണ് ഹാവെർട്സിന്റെ ശൈലി. മെസ്യൂട്ട് ഓയ്സിലിന്റെ പിൻഗാമിയെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
മാറ്റിസ് ഡി ലിറ്റ്
ഹോളണ്ട്
21 വയസ്
ഡച്ച് പ്രതിരോധക്കോട്ടയിലെ യുവ കമാൻഡർ. 2017ൽ 17-ാം വയസിൽ ഹോളണ്ട് ടീമിൽ അരങ്ങേറിയ പ്രതിഭയാണ്. കഴിഞ്ഞ ലോകകപ്പിൽ ഹോളണ്ടിന് യോഗ്യത നേടാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ഡിലിറ്റിന്റെ ആദ്യ മേജർ ടൂർണമെന്റാണ് ഈ യൂറോ. ആറടി രണ്ടിഞ്ച് ഉയരമാണ് പ്സ് പോയിന്റ്. ഇറ്റാലിയൻ ക്ലബ് ഫുട്ബാളിൽ യുവന്റസിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒപ്പം കളിക്കുന്നു.
മേസൻ മൗണ്ട്
ഇംഗ്ലണ്ട്
22 വയസ്
മധ്യനിരയിലെ പ്രതിഭാസമ്പന്നൻ. സെറ്റ്പീസ് ഗോളുകൾക്കു വഴിയൊരുക്കുന്നതിൽ മികവ്. വിംഗറായി ഓടിക്കയറാനും കഴിവ്. കളിപ്പിക്കാം. ചാംപ്യൻസ് ലീഗ് കിരീടം സ്റ്റാംഫഡ് ബ്രിജിൽ എത്തിയ കഴിഞ്ഞ സീസണിൽ ചെൽസിയുടെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. ലോംഗ് റേഞ്ച് ഷോട്ടുകളാണ് പ്രിയം. വേണ്ടിവന്നാൽ പ്രതിരോധത്തിലും കളിക്കും. ഇംഗ്ളണ്ടിനായി കളിച്ച 16 മത്സരങ്ങളിൽ 4 ഗോളുകൾ നേടിക്കഴിഞ്ഞു.
ഫെറാൻ ടോറസ്
സ്പെയിൻ
21 വയസ്
ഫിൽ ഫോഡനെപ്പോലെ ഇന്ത്യയിൽ നടന്ന 2017 അണ്ടർ–17 ലോകകപ്പിലൂടെ വരവറിയിച്ചതാരം. വേഗത്തിലും ടെക്നിക്കിലും മറ്റു മധ്യനിര താരങ്ങളെക്കാൾ ഒരു പടി മുന്നിൽ. മാഞ്ചസ്റ്റർ സിറ്റി താരമായ ടോറസിനെ കൃത്യതയാർന്ന ഹെഡറുകളാണ് അപകടകാരിയാക്കി മാറ്റുന്നത്.
യാവോ ഫെലിക്സ്
പോർച്ചുഗൽ
21 വയസ്
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പിൻഗാമിയായി പോർച്ചുഗലുകാർ വാഴ്ത്തുന്ന താരം. മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കുന്നു.മുന്നേറ്റത്തിലും മിഡ്ഫീൽഡിലും പൊസിഷനിലും കളിക്കാനും ഗോളടിക്കാനും കഴിവുള്ള കളിക്കാരൻ.
ഫിൽ ഫോഡൻ
ഇംഗ്ലണ്ട്
21 വയസ്
ഫോഡനെ ഇന്ത്യയിലെ ഫുട്ബാൾ ആരാധകർക്ക് നല്ല ഓർമ്മയുണ്ടാകും. 2017ൽ ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിൽ എട്ടു ഗോളുകളടിച്ച് മികച്ച കളിക്കാരനുള്ള പുരസ്കാരം നേടിയ താരമാണ് ഫോഡൻ. ലോകകപ്പിന് പിന്നാലെ മാഞ്ചസ്റ്റർ സിറ്റി കൊത്തിക്കൊണ്ടുപോയി.17-ാം വയസിൽ ചാമ്പ്യൻസ് ലീഗിൽ ആദ്യ മത്സരം കളിച്ചു.ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിലും സിറ്റിയുടെ പ്ലേയിംഗ് ഇലവനിലുണ്ടായിരുന്നു. സിറ്റി ഇക്കുറി പ്രിമിയർ ലീഗിൽ ചാമ്പ്യന്മാരായതിൽ ഫോഡന്റെ സ്ഥാനം വലുതായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |