പാരീസ്: ഫ്രഞ്ച് ഓപ്പൺ ഗ്രാൻഡ്സ്ലാം വനിതാ സിംഗിൾസ് കിരീടം ചെക്ക് താരം ബാർബറ ക്രെസിക്കോവയ്ക്ക്. ഇന്നലെ നടന്ന ഫൈനലിൽ റഷ്യൻതാരം അനസ്താസിയ പവ്‌ലചെങ്കോയെ മൂന്ന് സെറ്ര് നീണ്ട പോരാട്ടത്തിൽ വീഴ്ത്തിയാണ് ക്രെസിക്കോവ കിരീടത്തിൽ മുത്തമിട്ടത്. നാല്പത്തിന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് റൊളണ്ട് ഗാരോസിൽ വനിതാ സിംഗിൾസ് കിരീടം ഒരു ചെക്ക് താരം ഉയർത്തുന്നത്. ഇതിന് മുമ്പ് 1981-ൽ ഹന മന്ദ്ലികോവയാണ് ഫ്രഞ്ച് ഓപ്പണിൽ കിരീടം നേടിയ ചെക്ക് വനിതാ താരം. അന്ന് ചെക്കോസ്ലോവാക്യയെയാണ് ഹന മന്ദ്ലികോവ പ്രതിനിധീകരിച്ചത്. സീഡില്ലാത്താരമായെത്തിയാണ് ഇത്തവണ ക്രെസിക്കോവ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ആദ്യ സെറ്റ് 6-1ന് നേടിയ ക്രെസിക്കോവ രണ്ടാം സെറ്റ് 2-6ന് കൈവിട്ടു. എന്നാൽ നിർണായകമായ മൂന്നാം സെറ്ര് 6-4ന് സ്വന്തമാക്കി ക്രെസിക്കോവ കിരീടം ഉറപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |