സെന്റ്.പീറ്റേഴ്സ്ബർഗ്: ഗ്രൂപ്പ് ഇയിൽ ഇന്നലെ നടന്ന മത്സരത്തിൽ സ്ലൊവാക്യ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പോളണ്ടിനെ കീഴടക്കി. പോളിഷ് ഗോൾകീപ്പർ ഷ്വെൻസിയുടെ പിഴവിൽ പത്തൊമ്പതാം മിനിട്ടിൽ സെൽഫ് ഗോൾ വഴങ്ങിയ പോളണ്ട് 46-ാം മിനിട്ടിൽ കാരോൾ ലിനെറ്റിയിലൂടെ സമനില നേടി. എന്നാൽ 69-ാം മിനിട്ടിൽ മിലാൻ സ്ക്രിനിയർ നേടിയ ഗോളിൽ സ്ലൊവാക്യ ജയം സ്വന്തമാക്കുകയായിരുന്നു. 62-ാം മിനിട്ടിൽ ക്രിച്ചോവിയാക്ക് ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ തുടർന്ന് പത്ത് പേരുമായി കളിച്ചാണ് സ്ലൊവാക്യ ജയം സ്വന്തമാക്കിയത്.
റോബർട്ട് ലെവൻഡോവ്‌സ്കി ഉൾപ്പെട്ട പോളിഷ് മുന്നേറ്ര നിര പലതവണ ഗോളിനടുത്തെത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല. സ്ലൊവാക്യൻ ഗോളി ഡുബ്രാവ്കയുടെ മികച്ച സേവുകളും അവർക്ക് വിലങ്ങ് തടിയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |