സൗത്താംപ്ടൺ: ക്രിക്കറ്റ് ലോകം ആകാംഷയോടെ കാത്തിരുന്ന ഇന്ത്യയും ന്യൂസിലൻഡും ഏറ്റുമുട്ടുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ ആദ്യദിനം മഴയുടെ കളി. സൗത്താംപ്ടണിലെ റോസ്ബൗൾ സ്റ്റേഡിയം വേദിയാകുന്ന മത്സരത്തിന്റെ ആദ്യദിനം കനത്ത മഴയെത്തുടർന്ന് ഒരുപന്തുപോലും എറിയാനാകാതെ ഉപേക്ഷിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി റിസർവ് ദിനം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഇന്നലത്തെ കളി നഷ്ടപ്പെടില്ല. ഇരുപത്തിമൂന്നാം തിയതിയാണ് റിസർവ് ഡേ.
മഴഭീഷണി
സതാംപ്ടണിൽ ഇന്നലെ നല്ലമഴപെയ്യുമെന്ന് നേരത്തേ തന്നെ കാലാവസ്ഥാ റിപ്പോർട്ടുകളുണ്ടായിരുന്നു. മത്സരത്തിന്റെ തലേദിവസവും ഇവിടെ മഴപെയ്തിരുന്നു. ഇനിയുള്ള ദിവസങ്ങളിലെല്ലാം മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ. മത്സരം സമനിലയിലായാൽ ഇരുടീമുകളും ലോക ചാമ്പ്യൻപട്ടം പങ്കിടും. ടെസ്റ്റ് റാങ്കിംഗിൽ കഴിഞ്ഞ ദിവസം ഇന്ത്യയെ പിന്തള്ളി ന്യൂസിലൻഡ് ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് വിജയമാണ് അവരെ ഒന്നാം സ്ഥാനത്തെത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |