സതാംപ്റ്റൺ: ഇന്ത്യയും ന്യൂസിലൻഡും ഏറ്റുമുട്ടുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ രസംകൊല്ലിയായി വീണ്ടും മഴ.
കനത്ത മഴകാരണം ആദ്യ ദിനം പോലെ നാലാം ദിനവും ഒരു പന്തുപോലും എറിയാനാകാതെ ഉപേക്ഷിക്കേണ്ടി വന്നു.
ഇനി അഞ്ചാം ദിനവും റിസർവ് ദിനവുമടക്കം രണ്ട് ദിവസം മാത്രമാണ് അവശേഷിക്കുന്നുള്ളൂ.
രണ്ടാം ദിവസം വെളിച്ചക്കുറവ് മൂലം 64.4 ഓവർ മാത്രമാണ് മത്സരം നടന്നത്.
മൂന്നാം ദിനം എറിഞ്ഞത് 76. 3 ഓവറും.
റിസർവ് ഡേയിലെ മത്സരത്തിനുള്ള ടിക്കറ്റ് നിരക്കിൽ വളരെ കുറവ് വരുത്തിയിട്ടുണ്ട്.
ടെസ്റ്റ് സമനിലയായാൽ ഇരുടീമുകളും കിരീടം പങ്കിടും.
ഒന്നാമിന്നിംഗ്സിൽ ഇന്ത്യ 217 റൺസിന് ആൾഔട്ടായിരുന്നു.തുടർന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ന്യൂസിലന്റ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 101 റൺസെന്ന നിലയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |