ക്വാർട്ടർ ഫൈനലിൽ ഉക്രൈനെ 4-0ത്തിന് കീഴടക്കി ഇംഗ്ളണ്ട് യൂറോ കപ്പ് സെമിയിൽ
റോം: ഇംഗ്ളണ്ടിന്റെ ഉഗ്രരൂപത്തിന് മുന്നിൽ വിരണ്ടുപോയ ഉക്രൈന്റെ യൂറോകപ്പ് യാത്ര ക്വാർട്ടറിൽ അവസാനിച്ചു. അവസാന ക്വാർട്ടർഫൈനലിൽ ഉക്രൈനിനെ എതിരില്ലാത്ത നാലുഗോളുകൾക്കാണ് ഇംഗ്ലണ്ട് തകർത്തെറിഞ്ഞത്. ഇംഗ്ലണ്ടിന്റെ ഹോം ഗ്രൗണ്ടായ വെബ്ലിയിൽ നടക്കുന്ന സെമിയിൽ ഡെന്മാർക്കാണ് എതിരാളികൾ.
ആദ്യപകുതിയിൽ ഒരു ഗോളിന് ലീഡ് ചെയ്ത ഇംഗ്ളണ്ട് രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകൾ കൂടി നേടിയത്.ഇരട്ട ഗോളുകൾ നേടിയ നായകൻ ഹാരി കേനും ഇരട്ട അസിസ്റ്റുകൾനൽകിയ ലൂക്ക് ഷായുമാണ് ഇംഗ്ലണ്ട് വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. ഹാരി മഗ്വെയർ, ജോർദാൻ ഹെൻഡേഴ്‌സൺ എന്നിവരും ലക്ഷ്യം കണ്ടു. വലിയ ലീഡെടുത്തതോടെ മുൻനിരയെ പിൻവലിച്ച് യുവതാരങ്ങൾക്ക് അവസരം നൽകിയാണ് ഇംഗ്ളീഷ് കോച്ച് ഗാരേത്ത് സൗത്ത്ഗേറ്റ് മത്സരം പൂർത്തിയാക്കിയത്.
1996
ന് ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് യൂറോ കപ്പിന്റെ സെമി ഫൈനലിൽ പ്രവേശിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |