ആഷ്ലി ബാർട്ടി വിംബിൾഡൺ ചാമ്പ്യൻ
ലണ്ടൻ : വിംബിൾഡൺ വനിതാ സിംഗിൾസ് കിരീടത്തിൽ ആസ്ട്രേലിയൻ താരം ആഷ്ലി ബാർട്ടി മുത്തമിട്ടു. ഇന്നലെ നടന്ന ഫൈനലിൽ കരോലിന പ്ലിസ്കോവയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ 6-3, 6-7,6-3ന് വീഴ്ത്തിയാണ് ബാർട്ടി വിംബിൾഡൺ ആദ്യമായി സ്വന്തമാക്കിയത്. ആസ്ട്രേലിയൻ താരമായിരുന്ന ഗൂലഗോംഗ് കാവ്ലെ വിംബിൾഡൺ കിരീടം ആദ്യമായി സ്വന്തമാക്കിയതിന്റെ അമ്പതാം വാർഷികത്തിലാണ് ബാർട്ടിയുടെ കിരീട നേട്ടം. ഗൂലഗോംഗ് കാവ്ലെയോടുള്ള ബഹുമാനാർത്ഥം പ്രത്യേകം ഡിസൈൻ ചെയ്ത ഡ്രസണിഞ്ഞാണ് ബാർട്ടി ഫൈനലിനിറങ്ങിത്. 1971ലാണ് ഗൂലഗോംഗ് ആദ്യമായി വിംബിൾഡൺ കിരീടം നേടുന്നത്. തുടർന്ന് 1980ലും ചാമ്പ്യനായ ഗുലഗോംഗിന് ശേഷം വിംബിൾഡൺ കിരീടം നേടുന്ന ആദ്യ ആസ്ട്രേലിയൻ വനിതാ താരമണ് ബാർട്ടി. 2019ൽ ഫ്രഞ്ച് ഓപ്പണും സ്വന്തമാക്കിയ ബാർട്ടിയുടെ ഷെൽഫിൽ ഇതോടെ രണ്ട് ഗ്രാൻഡ് സ്ലാം കിരീടങ്ങളായി.
ആദ്യ സെറ്രിൽ 4-0ത്തിന് തുടക്കത്തിലേ ലീഡ് നേടിയ ബാർട്ടി ആസെറ്ര് സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റ് കൈവിട്ടു. എന്നാൽ നിർണായകമായ മൂന്നാം സെറ്രിൽ ബാർട്ടി വീണ്ടും കുതിച്ചുയരുകയായിരുന്നു.
പുരുഷ ഫൈനൽ ഇന്ന്
ഇന്ന് നടക്കുന്ന പുരുഷ സിംഗിൾസ് ഫൈനലിൽ സെർബിയൻ താരം നൊവാക്ക് ജോക്കോവിച്ചും ഇറ്റാലിയൻ താരം മാറ്റിയോ ബെരെറ്റിനിയും തമ്മിൽ ഏറ്റുമുട്ടും. വിംബിൾഡൺ സിംഗിൾസ് ഫൈനലിലെത്തുന്ന ആദ്യ ഇറ്റാലിയൻ താരമാണ് ബെരെറ്റിനി. ഇരുപതാം ഗ്രാൻഡ്സ്ലാം കിരീടമാണ് ജോക്കോ ലക്ഷ്യവയ്ക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |