പിന്തുണയുമായി സാനിയ
ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്സിനായി ഇന്ത്യൻ ടെന്നീസ് ടീമിനെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് കടുത്ത വിമർശനവമായി സൂപ്പർ താരം രോഹൻ ബൊപ്പണ്ണ രംഗത്ത്. ഒളിമ്പിക്സ് ടെന്നീസ് ഡബിൾസിൽ താനുണ്ടാകുമെന്ന് നേരത്തെ പ്രഖ്യാപിച്ച ടെന്നീസ് അസോസിയേഷൻ എന്നാൽ തന്നെയും രാജ്യത്തേയും കബളിപ്പിക്കുകയായിരുന്നുവെന്ന് ബൊപ്പണ്ണ ട്വിറ്ററിലൂടെ തുറവന്നിടിച്ചു.
ഒളിമ്പിക്സിൽ പുരുഷ വിഭാഗം ഡബിൾസിൽ ബൊപ്പണ്ണ-ദിവിജ് ശരൺ സഖ്യത്തിന്റെ പേരാണ് ടെന്നീസ് അസോസിയേഷൻ ആദ്യം നൽകിയിരുന്നത്. എന്നാൽ ഇരുവർക്കും ഡബിൾസ് യോഗ്യത ലഭിക്കില്ലെന്ന് ഉറപ്പായതോടെ ബൊപ്പണ്ണയെയും സിംഗിൾസിന് യോഗ്യത നേടിയ സുമിത് നാഗലിനേയും ഡബിൾസിൽ മത്സരിപ്പിക്കാൻ ഇന്ത്യൻ അസോസിയേഷൻ രാജ്യാന്തര ഫെഡറേഷന് ശുപാർശ നൽകുകയായിരുന്നു.
പക്ഷേ നിശ്ചിത തീയതിക്കു ശേഷമുള്ള ശുപാർശ ഫെഡറേഷൻ തള്ളി. ഇതോടെയാണ് ബൊപ്പണ്ണ അസോസിയേഷനെതിരെ പരസ്യമായി രംഗത്തെത്തിയത്. ശുപാർശ സമർപ്പിക്കേണ്ട അവസാന തിയതിക്ക് ശേഷം അസുഖമോ പരിക്കോ ഉണ്ടായാൽ അല്ലാതെ മാറ്റങ്ങൾ അനുവദിക്കില്ലെന്ന് രാജ്യാന്തര ടെന്നിസ് ഫെഡറേഷൻ നേരത്തേ വ്യക്തമാക്കിയിരുന്നു.ഇതിനാൽ എന്റേയും നാഗലിന്റേയും പേരിലുള്ള ശുപാർശ അന്താരാഷ്ട്ര ഫെഡറേഷൻ സ്വീകരിച്ചില്ലെന്നും എന്നിട്ടും ഞങ്ങൾക്ക് അവസരമുണ്ടെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ ടെന്നീസ് അസോസിയേഷൻ എല്ലാവരേയും വഞ്ചിക്കുകയായിരുന്നുവെന്നും ബൊപ്പണ്ണ ട്വീറ്റിൽ പറഞ്ഞു. ഇത് സത്യമാണെങ്കിൽ വിഡ്ഢിത്ത്വവും ലജ്ജാവഹവുമാണെന്ന് ബൊപ്പണ്ണയുടെ മിക്സഡ് ഡബിൾസ് പങ്കാളിയായ സാനിയ മിർസ ട്വീറ്റ് ചെയ്തു.മുമ്പ് തീരുമാനിച്ചതുപോലെ മികസഡ് ഡബിൾസിൽ ഒന്നിച്ച് മത്സരിക്കാനുള്ള അവസരമാണ് നഷ്ടമായത്.മെഡൽ അവസരവും ഇല്ലാതാക്കിയെന്ന് സാനിയ കൂട്ടിച്ചേർത്തു. എന്നാൽ ഏത് വിധേനയും അവസരമൊരുക്കാനാണ് തങ്ങൾ ശ്രമിച്ചതെന്ന് അസോസിയേഷൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |