ഇന്ന് അതാനു ദാസ് പ്രീ ക്വാർട്ടറിനിറങ്ങുന്നു
ടോക്യോ: അമ്പെയ്ത്തിൽ വനിതകളടെ വ്യക്തിഗത വിഭാഗത്തിൽ ലോക ഒന്നാം റാങ്കുകാരിയായ ഇന്ത്യയുടെ ദീപിക കുമാരി ക്വാർട്ടറിൽ വീണു. ടോപ് സീഡായ ദക്ഷിണ കൊറിയൻ യുവതാരം അൻ സാനാണ് ഒമ്പതാം സീഡായ ദീപികയെ ക്വാർട്ടറിൽ വീഴ്ത്തിയത്. 6-0ത്തിന് ഏകപക്ഷീയമായിരുന്നു അൻ സാനിന്റെ വിജയം. ആദ്യ സെറ്ര് 30-27ന് സ്വന്തമാക്കിയ ആൻ അടുത്ത രണ്ട് സെറ്റുകൾ 26-24ന് സ്വന്തമാക്കുകയായിരുന്നു. ഈ ഇനത്തിൽ 25 വർഷം പഴക്കമുള്ള റെക്കാഡ് ഇത്തവണ മറികടന്ന താരമാണ് അൻ സാൻ.
പ്രീക്വാർട്ടറിൽ റഷ്യക്കാരി സെനിയ പെറോവയെ വീഴ്ത്തിയാണ് ദീപിക ക്വാർട്ടറിൽ എത്തിയത്. തുടർച്ചയായ മൂന്നാം ഒളിമ്പിക്സിലും മെഡലില്ലാതെയാണ് ദീപികയുടെ മടക്കം. ഇവിടെ മിക്സഡ് ഡബിൾസിലും ദീപിക മത്സരിക്കാനിറങ്ങിയിരുന്നു.
ദീപികയുടെ ഭർത്താവായ അതാനു ദാസിൽ മാത്രമാണ് അമ്പെയ്ത്തിൽ ഇനി ഇന്ത്യൻ പ്രതീക്ഷ. പുരുഷൻമാരുടെ വ്യക്തിഗത വിഭാഗത്തിൽ മുൻ ഒളിമ്പിക്സ് ചാമ്പ്യൻ ദക്ഷിണ കൊറിയയുടെ ഒ ജിൻ ഹെയ്‌ക്കിയെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ വീഴ്ത്തിയാണ് അതാനു ക്വാർട്ടറിൽ എത്തിയത്. ജപ്പാന്റെ തക്കാഹരു ഫുറക്കാവയാണ് ക്വാർട്ടറിൽ അതാനുവിന്റെ എതിരാളി. ഇന്ന് രാവിലെ 7.18 മുതലാണ് മത്സരം.
ട്രിപ്പിൾ ആൻ സാൻ
ഈ ഒളിമ്പിക്സിൽ അൻ സാന്റെ മൂന്നാം സ്വർണമായിരുന്നു ഇത്. നേരത്തേ സാൻ തന്നെയാണ് വനിതാ ടീമിനത്തിലും മിക്‌സഡ് ഡബിൾസിലും സാൻ സ്വർണം നേടിയിരുന്നു.
'ആൺ' സാൻ
അൻ സാന്റെ ബോയ് കട്ട് ഹെയർസ്റ്റൈൽ കൊറിയയിൽ വലിയ വിമർശനമുയർത്തിയിരുന്നു. സാനെ ഫെമിനിസ്റ്റ് എന്ന് സോഷ്യൽ മീഡിയയിൽ വിശേഷിപ്പിച്ചതും വിവാദമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |