ടോക്യോ: പുരുഷ ടെന്നിസ് സിംഗിൾസിൽ ഗോൾഡൻ സ്ലാം സ്വപ്നം കണ്ടെത്തിയ നൊവാക്ക് ജോക്കോവിച്ചിന്റെ സ്വപ്നം പൊലിഞ്ഞു. സെമിയിൽ ജർമ്മൻ യുവതാരം അലക്സാണ്ടർ സ്വരേവാണ് ലോക ഒന്നാം നമ്പർ താരമായ ജോക്കോയുടെ പടയോട്ടത്തിന് തടയിട്ടത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ 6-1, 3-6, 1-6നായിരുന്നു ജോക്കോയുടെ തോൽവി.
ആദ്യ സെറ്ര് അനായാസം നേടിയ ജോക്കോ എന്നാൽ അടുത്ത രണ്ട് സെറ്റുകളും ലോക അഞ്ചാം റാങ്കുകാരനായ സ്വരേവിന് മുന്നിൽ അടിയറവ് വയ്ക്കുകയായിരുന്നു. ആർ.ഒ.സി ടീമംഗമായ കറെയ്ൻ കച്ചനോവാണ് ഫൈനലിൽ സ്വരേവിന്റ എതിരാളി.
നാല് ഗ്രാൻസ്ലാമുകളും ഒളിമ്പിക്സ് സ്വർണവും നേടുന്നതിനെയാണ് ഗോൾഡൻ സ്ലാം എന്ന് പറയുന്നത്. സീസണിൽ ഇതുവരെ നടന്ന ആസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ എന്നീ ഗ്രാൻസ്ലാം ടൂർണമെന്റുകളിൽ ജോക്കോ ചാമ്പ്യനായിരുന്നു. യു.എസ് ഓപ്പൺ മാത്രമാണ് ഇനി നടക്കാനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |