താലിബാൻ ക്രിക്കറ്റിനെതിരല്ലെന്ന് ബോർഡ് സി.ഇ.ഒ
ന്യൂഡൽഹി: അഫ്ഗാനിസ്ഥാന്റെ ഭരണമേറ്രെടുത്ത താലിബാന് ക്രിക്കറ്റിനോട് എതിർപ്പില്ലെന്നും അവർ ക്രിക്കറ്രിനെ പിന്തുണയ്ക്കുണ്ടെന്നും അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് സി.ഇ.ഒ ഹമിദ് ഷിൻവാരി അറിയിച്ചു. അഫ്ഗാൻ ദേശീയ ക്രിക്കറ്റ് ടീമംഗങ്ങളുടെ കുടുംബാംഗങ്ങളെല്ലാം സുരക്ഷിതരാണെന്നും അവരെ സംരക്ഷിക്കാൻ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഷിൻവാരി വ്യക്തമാക്കി. സൂപ്പർ താരങ്ങളായ. റാഷിദ് ഖാൻ, മൊഹമ്മദ് നബി, മുജീബ് ഷദ്രാൻ എന്നിവരെല്ലാം ഇംഗ്ലണ്ചിൽ ഹൺഡ്രഡ് ടൂർണമ്നെറിൽ പങ്കെടുത്തു കൊണ്ടിരിക്കുകയാണ്.
രാജ്യത്തെ പ്രതിസന്ധികളിൽ ഉത്കണ്ഠയറിയിച്ച് ലോകരാഷ്ട്രങ്ങളോട് സഹായമാവശ്യപ്പെട്ട് റആഷിദ് ഖാൻ നേരത്തേ ട്വീറ്ര് ചെയ്തിരുന്നു.
വരാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിൽ അഫ്ഗാൻ കളിക്കുമെന്ന് ടീമിന്റെ മീഡിയ മാനേജർ ഹക്മത് ഹസ്സൻ അറിയിച്ചു. ലോകകപ്പിന് മുന്നോടിയായി ആസ്ട്രേലിയ, വെസ്റ്രിൻഡീസ് എന്നീ ടീമുകൾ പങ്കെടുക്കുന്ന ത്രിരാഷ്ട്ര പരമ്പരയിലും അഫ്ഗാൻ പങ്കെടുക്കും. ലോകകപ്പിൽ ഗ്രൂപ്പ് രണ്ടിലാണ് അഫ്ഗാനിസ്ഥാൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |