ലണ്ടൻ:പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെൽസി മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് അഴ്സനലിനെ വീഴ്ത്തി. ഇന്റർ മിലാനെ സിരി എ ചാമ്പ്യൻമാരാക്കിയ പെരുമയുമായെത്തിയ റൊമേലു ലുകാകു ചെൽസി ജേഴ്സിയിൽ തന്റെ രണ്ടാം വരവ് രാജയകീയമായി തന്നെ ആഘോഷിച്ചു. പതിനഞ്ചാം മിനിട്ടിൽ ത്നെ ലുകാകു ചെൽസിക്ക് ലീഡ് സമ്മാനിച്ചു. റീസ് ജെയിംസിന്റെ പാസിൽ നിന്നായിരുന്നു ലുകാകുവിന്റെ ഗോൾ പിറന്നത്. നേരത്തേ 2011മുതൽ 14രെ ലുകാകു ചെൽസി താരമായിരുന്നെങ്കിലും 10 മത്സരമേ നീലക്കുപ്പായത്തിൽ കളിച്ചുള്ളു.വെസ്റ്റ് ബ്രോമിലും എവർട്ടണിലുമെല്ലാം താരം ലോണിൽ പോയേക്കുകയാരുന്നു കൂടുതൽ സമയവും.
35 -ാം മിനിട്ടിൽ റീസ് തന്നെയാണ് ചെൽസിയുടെ രണ്ടാം ഗോളും നേടിയത്. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ചെൽസി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്.മറ്ര് മത്സരങ്ങളിൽ ടോട്ടനം വൂൾവ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയപ്പോൾ മാഞ്ചസ്റ്രർ യുണൈറ്റഡിനെ സതാംപ്ടൺ 1-1ന് സമനിലയിൽ തളച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |