പാരീസ്: ഫുട്ബാൾ ലോകത്തിന് ആകെ നാണക്കേടുണ്ടാക്കി ഫ്രഞ്ച് ലീഗ് വണ്ണിൽ നൈസും മാഴെസയും തമ്മിലുള്ള മത്സരം. മത്സരത്തിനിടെ താരങ്ങളും കാണികളും തമ്മിൽ കുപ്പിയേറും അടിപിടിയും ഉണ്ടാവുകയും കാണികൾ മൈതാനം കൈയേറുകയും ചെയ്തതിനെ തുടർന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു.
നൈസിന്റെ മൈതാനമായ അലിയൻസ് റിവിയേറിയയിൽ നടന്ന മത്സരത്തിനിടെയാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടായത്. 75-ാം മിനിട്ടിലാണ് സംഭവങ്ങളടെ തുടക്കം. ആ സമയത്ത് നൈസ് ഒരു ഗോളിന് മുന്നിൽ നിൽക്കുകയായിരുന്നു. മാഴ്സയ്ക്ക് അനുകൂലമായി അപ്പോൾ ഒരു കോർണർ ലഭിച്ചു. കോർണറെടുക്കാനായി പോയ മാഴ്സെ താരം ദിമിത്രി പയറ്റിനെതിരെ ഗാലറിയിൽ നിന്ന് ആരോ വെള്ളക്കുപ്പി വലിച്ചെറിഞ്ഞു. പയറ്റ് അതെടുത്ത് തിരിച്ചെറിഞ്ഞു.അക്രമാസക്തരായ കാണികൾ തുടർന്ന് തുടരെ ഗാലറിയിൽ നിന്ന് വെള്ളക്കുപ്പികൾ മൈതാനത്തേക്ക് വലിച്ചെറിഞ്ഞു. പയറ്റ്പിന്നെയും കുപ്പികൾ എടുത്ത് തിരിച്ചെറിഞ്ഞു.ഇതിനിടെ നൈസ് താരങ്ങളും മാഴ്സെ താരങ്ങളും തമ്മിൽ ചെറിയ ഉരസലുണ്ടായി.
പിന്നാലെ കാണികൾ സുരക്ഷാ സംവിധാനങ്ങൾ ഭേദിച്ച് മാഴ്െസ താരങ്ങളെ ആക്രമിക്കാനായി ഇരച്ചെത്തി. മാഴ്സെ താരങ്ങൾ ടണലിലേക്ക് മാറി. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥർ എത്തി വളരെ പാടുപെട്ടാണ് കാണികളെ നിയന്ത്രിച്ചത്.
തുടർന്ന് മത്സരം തുടരാൻ മാഴ്സെ താരങ്ങൾ വിസമ്മതിക്കുകയായിരുന്നു. ഇതിനാൽ മത്സരം ഉപേക്ഷിച്ചതായി റഫറി ബെനോയിറ്റ് ബാസ്റ്റിൻ അറിയിക്കുകയായിരുന്നു.
അതേസമയം സംഭവത്തെക്കുറിച്ച് പൊലീസും നൈസ് ക്ലബ് അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളുൾപ്പെടെ സംഭവത്തിന് കാരണക്കാരായവരെ ശിക്ഷിക്കണെമെനന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |