ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്സ് ഫൈനലിനിടെ പാകിസ്ഥാൻ താരം അർഷാദ് നദീം തന്റെ ജാവലിൻ എടുത്തതുമായി ബന്ധപ്പെട്ട് വിദേഷപരമായ വിവാദങ്ങൾ ഒഴിവാക്കണമെന്ന് സ്വർണമെഡൽ ജേതാവായ ഇന്ത്യൻ താരം നീരജ് ചോപ്ര. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് നീരജ് ഫൈനലിനിടെ ഉണ്ടായ സംഭവം വെളിപ്പെടുത്തിയിരുന്നത്. മത്സരത്തിന് തയ്യാറെടുക്കുന്ന സമയത്ത് അർഷാദ് തന്റെ ജാവലിൻ എടുത്തെന്നും തന്റെ ആദ്യ ത്രോയുടെ സമയത്ത് ജാവലിൻ കാണാതെ പരിഭ്രാന്തനായെന്നും നീരജ് പറഞ്ഞിരുന്നു. തുടർന്ന് പാക് താരത്തിന്റെ കയ്യിൽ നിന്ന് വേഗം അത് വാങ്ങി എറിയുകയായിരുന്നു.
ഈ അഭിമുഖം പുറത്തുവന്നതോടെ പാക് താരം മനപ്പൂർവ്വം നീരജിന്റെ ജാവലിൻ എടുത്തതാണ് എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ആക്രോശങ്ങൾ ഉയർന്നിരുന്നു.ഇതോടെയാണ് നീരജിന് കാര്യങ്ങൾ വ്യക്തമാക്കി വീഡിയോ സന്ദേശവുമായി വരേണ്ടിവന്നത്. തന്റെ ജാവലിൻ അർഷാദ് എടുത്തതിൽ ഒരു തെറ്റുമില്ലെന്നും മത്സരങ്ങൾക്ക് മുമ്പ് തങ്ങൾ ജാവലിൻ പരസ്പരം മാറി പരിശീലിക്കാറുണ്ടെന്നും ഇത് സ്പോർട്സ്മാൻ സ്പിരിറ്റിന്റെ ഭാഗമാണെന്നും നീരജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |