ബെർൺ: യൂറോപ്യൻ ചാമ്പ്യൻസ് ലീഗിന്റെ പുതിയ സീസണിന് അട്ടിമറിയോടെ തുടുക്കം. ഇന്നലെ നടന്ന ഗ്രൂപ്പ് എയിലെ മത്സരത്തിൽ ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്രഡിനെ സ്വസ് ക്ലബ് യംഗ് ബോയ്‌സ് അവസാന നിമിഷം നേടിയ ഗോളിൽ 2-1ന് അട്ടിമറിച്ചു. യുണൈറ്രഡിന്റെ ജെസ്സെ ലിൻഗാർഡിന്റെ പിഴവിൽ നിന്നാണ് മത്സരം സഅവസാനിക്കാൻ സെക്കന്റുകൾ ശേഷിക്കെ തിയോസൺ സയിബച്ചു 95-ാം മിനിട്ടിൽ ബോയ്‌സിന്റെ വിജയഗോൾ നേടിയത്. ലിൻഗാർഡ് നൽകിയ.ബാക്ക് പാസ് പിടിച്ചെടുത്തായിരുന്നു സയിബച്ചുവിന്റെ ഫിനിഷ്. നേരത്തെ 13-ാം മിനിട്ടിൽ ക്രിസ്റ്റ്യാനൊ റൊണാൾഡോ നേടിയ ഗോളിൽ യുണൈറ്രഡ് ലീഡെടുത്തതായിരുന്നു. എന്നാൽ 66-ാം മിനിട്ടിൽ എൻഗമൗലു നേടിയ ഗോളിൽ ബോയ്‌സ് ഒപ്പമെത്തി.35 -ാം മിനിട്ടിൽ വാൻ ബിസാക്കചുവപ്പ് കാർഡ്് കണ്ട് പുറത്തായതിനെ തുടർന്ന് പത്തുപേരുമായി കളിക്കേണ്ടി വന്നതും യുണൈറ്രഡിനന് തിരിച്ചടിയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |