ന്യൂഡൽഹി: ട്വന്റി-20 ലോകകപ്പിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്ന് പടിയിറങ്ങുന്ന രവിശാസ്ത്രിക്ക് പകരക്കാരനായി വിരാട് കൊഹ്‌ലിയമായുള്ള സ്വരച്ചേർച്ചയില്ലായ്മയെ തുടർന്ന് രാജിവച്ച അനിൽ കുംബ്ലെയ്ക്കാണ് ബി.സി.സി.ഐ പ്രഥമ പരിഗണന കൊടുക്കുന്നതെന്ന് സൂചന. രാഹുൽ ദ്രാവിഡ്, എം.എസ്.ധോണി, വി.വി.എസ് ലക്ഷ്മൺ, മഹേല ജയവർദ്ധനെ തുടങ്ങിയവരും ബി.സി.സി.ഐയുടെ പരിഗണനയിലുണ്ട്. എന്നാൽ കടുംബത്തെ വിട്ടു നിൽക്കേണ്ടി വരും എന്ന് ചൂണ്ടിക്കാട്ടി ദ്രാവിഡ് പരിശീലകസ്ഥാനത്തേക്കില്ലെന്ന് ബി.സി.സി.ഐയെ അറിയിച്ചിട്ടുണ്ട്. രണ്ട് പ്രമുഖ വിദേശ പരിശീലകരോട് ബി.സി.സി.ഐ പരിശീലകസ്ഥാനത്തേക്ക് വരാൻ താത്പര്യമുണ്ടോയെന്ന് ചോദിച്ചപ്പോൾ അവർ ബയോബബിൾ ചൂണ്ടിക്കാട്ടി പിന്മാറുകയായിരുന്നു. ആസ്ട്രേലിയക്കാരൻ ടോം മൂഡിക്ക് താത്പര്യമുണ്ടെങ്കിലും ബി.സി.സി.ഐയ്ക്ക് താത്പര്യമില്ല. ഇപ്പോൾ ഐ.പി.എൽ ടീമായ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ കോച്ചായ കുംബ്ലേയോട് ഇന്ത്യൻ ടീമിന്റെ പരിശീലകസ്ഥാനം ഏറ്രെടുക്കാൻ ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ആവശ്യപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്.
രവിശാസ്ത്രിയ്ക്ക് മുൻപ് കുംബ്ലെയായിരുന്നു ഇന്ത്യയുടെ പരിശീലകൻ. എന്നാൽ അദ്ദേഹത്തിന്റെ കർശന സ്വഭാവം മൂലം കൊഹ്‌ലി ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾക്ക് അതൃപ്തിക്ക് കാരണമാവുകയായിരുന്നു,.
2017ലെ ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാകിസ്ഥാനോട് ഇന്ത്യ പരാജയപ്പെട്ടതിനുപിന്നാലെയാണ് കുംബ്ലെ സ്ഥാനമൊഴിഞ്ഞത്. നായകൻ കൊഹ്‌ലിയുമായുള്ള പ്രശ്‌നങ്ങളും രാജിക്ക് പ്രധാന കാരണമായി. കുംബ്ലെയെ കൊഹ്‌ലിയുടെ അപ്രമാദിത്യം അവസാനിപ്പിക്കാനാണെന്നും സൂചയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |