അബുദാബി: ഈ സീസൺ ഐ.പി.എല്ലിലെ ഏറ്റവും വേഗമേറിയ പന്തിന്റെ ഉടമയായി സൺറൈസേഴ്സ് ഹൈദരാബാദിന്റെ ജമ്മു കശ്മീരി പേസർ ഉമ്രാൻ മാലിക്ക്.അരങ്ങേറ്റ മത്സരം മുതൽ വേഗത കൊണ്ട് ശ്രദ്ധ നേടിയ ഉമ്രാൻകഴിഞ്ഞ ദിവസം റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ മണിക്കൂറിൽ 153 കി.മീ വേഗത്തിലാണ് പന്തെറിഞ്ഞത്.
മത്സരത്തിലെ തന്റെ രണ്ടാം ഓവറിലായിരുന്നു ഉമ്രാൻ ഈ നേട്ടത്തിലെത്തിയത്. ആദ്യ പന്ത് 147 കി.മീ വേഗതയിലെത്തിയപ്പോള്‍ പിന്നീട് വന്ന മൂന്ന് പന്തുകളും 150 ന് മുകളിലായിരുന്നു. ആ ഓവറിലെ നാലാം പന്താണ് 152.95 കി.മിയിൽ തൊട്ടത് . ഇത്തവണ 152.75 കി.മീ വേഗത്തിൽ പന്തെറിഞ്ഞ കൊൽക്കത്തയുടെ ന്യൂസിലാൻഡ് താരം ലോക്കി ഫെർഗൂസനെയാണ് ഉമ്രാൻ മറികടന്നത്.
നേരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ 151.03 കി.മീ വേഗത്തിൽ പന്തെറിഞ്ഞ ഉമ്രാൻ ഇത്തവണത്തെ സീസണിൽ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ പന്തിന്റെ റെക്കാഡ് സ്വന്തമാക്കിയിരുന്നു.
നെറ്റ് ബൗളറായാണ് മാലിക്ക് ഹൈദരാബാദിനൊപ്പം ചേരുന്നത്. എന്നാൽ ടി. നടരാജന് കൊവിഡ് ബാധിച്ചതോടെ പ്ളേയിംഗ് ഇലവനിലേക്ക് അപ്രതീക്ഷിതമായി വിളിയെത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |