ഹൈദരാബാദ് : ന്യൂസിലാൻഡിനെതിരായ മത്സരശേഷമുള്ള പത്ര സമ്മേളനത്തിൽ മാറിനിന്ന ഇന്ത്യൻ കോച്ച് രവി ശാസ്ത്രിക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസറുദ്ദീൻ. പത്ര സമ്മേളനത്തിൽ നിന്ന് നായകൻ കൊഹ്‌ലിയും വിട്ടുനിന്നപ്പോൾ ജസ്പ്രീത് ബുംറയാണ് ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.
നായകനും പരിശീലകനും ടീമിന്റെ തോൽവിയിൽ ഉത്തരവാദിത്വമുണ്ടെന്ന് അസറുദ്ദീൻ പറഞ്ഞു.എന്നാൽ വിരാട് വിട്ടുനിന്നതിലും മോശമായത് രവി ശാസ്ത്രി ഒളിച്ചുകളഞ്ഞതാണ്. അദ്ദേഹം ഇന്ത്യയുടെ പരിശീലകനാണ്. ഇന്ത്യയുടെ തോൽവിയിൽ അദ്ദേഹത്തിനും പങ്കുണ്ട്. മത്സരത്തിൽ വിജയിച്ചാൽ മാത്രമല്ല തോറ്റാലും മാധ്യമങ്ങളെ നേരിടാനുള്ള ചങ്കൂറ്റം കാണിക്കണമെന്നും അസറുദ്ദീൻ തുറന്നടിച്ചു. തോൽവിയുടെ കാരണം വിരാടിനേക്കാൾക്കാൾ നന്നായി രവി ശാസ്ത്രിയ്ക്ക് വിവരിക്കാനാകുമെന്നും അസർ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |