ന്യൂഡൽഹി: ദ്റോണാചാര്യ പുരസ്കാരം നൽകി രാജ്യം ആദരിച്ച പ്രമുഖ ക്രിക്കറ്റ് പരിശീലകൻ താരക് സിൻഹ അന്തരിച്ചു. 71 വയസായിരുന്നു. ശ്വാസകോശ അർബുദം ബാധിച്ച് ചികിത്സയിലിരിക്കേ ന്യൂഡൽഹിയിൽ വച്ചാണ് അദ്ദേഹത്തിന്റെ അന്ത്യം. വിവിധ തലമുറകളിലായി നരവധി പ്രതിഭകളെ വളർത്തിയെടുത്ത താരക് സിൻഹയുടെ തട്ടകം ന്യൂഡൽഹിയിലെ സോണറ്റ് ക്രിക്കറ്റ് ക്ലബായിരുന്നു.
വിവിധ കാലയിളവുകളിലായി അദ്ദേഹത്തിന്റെ നിരവധി ശിഷ്യൻമാർ ഇന്ത്യൻ ജേഴ്സിയണിഞ്ഞു.
നിലവിൽ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്, ശിഖർ ധവാൻ.ആശിഷ് നെഹ്റ, മനോജ് പ്രഭാകർ,സഞ്ജീവ് ശർമ, ആകാശ് ചോപ്ര, അഞ്ജും ചോപ്ര, സുരേന്ദർ ഖന്ന, രൺധീർ സിംഗ്, രമൺ ലാംബെ, അജയ് ശർമ, കെ.പി. ഭാസ്കർ, അതുൽ വാസൻ തുടങ്ങിയവരെല്ലാം സിൻഹയുടെ ശിഷ്യരാണ്.
2018ൽ ആണ് അദ്ദേഹത്തിന് ദ്റോണാചാര്യ പുരസ്കാരം ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |