അവസാനപന്തിൽ സിക്സടിച്ച് വിജയം
ന്യൂഡൽഹി: ജയിക്കാൻ അഞ്ച് റൺസ് വേണ്ടിയിരുന്ന അവസാന പന്തിൽ സിക്സടിച്ച ഷാറൂഖ് ഖാന്റെ മികവിൽ തുടർച്ചയായ രണ്ടാം തവണയും സെയ്ദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 കിരീടത്തിൽ മുത്തമിട്ട് തമിഴ്‌നാട്. കർണാടകയെ നാലു വിക്കറ്റിന് തകർത്തായിരുന്നു തമിഴ്‌നാടിന്റെ കിരീട നേട്ടം.
കർണാടക ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം ഷാരൂഖ് ഖാന്റെ മികവിൽ അവസാന പന്തിൽ തമിഴ്‌നാട് മറികടക്കുകയായിരുന്നു. തമിഴ്‌നാടിന് ജയിക്കാൻ 22 പന്തിൽ 57 റൺസ് വേണമെന്ന ഘട്ടത്തിൽ ക്രീസിലെത്തിയ ഷാരൂഖ് 15 പന്തിൽ മൂന്ന് സിക്‌സും ഒരു ഫോറുമടക്കം 33 റൺസോടെ പുറത്താകാതെ നിന്നു. പ്രതീക് ജയിൻ എറിഞ്ഞ അവസാന ഓവറിൽ തമിഴ്‌നാടിന് ജയിക്കാൻ 16 റൺസാണ് വേണ്ടിയിരുന്നത്. ഷാരൂഖും സായ് കിഷോറും ചേർന്ന് ടീമിനെ വിജയത്തിലെത്തിച്ചു. മുഷ്താഖ് അലി ട്രോഫിയിൽ തമിഴ്‌നാടിന്റെ മൂന്നാം കിരീടമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |