കോഴിക്കോട് : ദേശീയ വനിതാ ഫുട്‌ബാൾ ചാമ്പ്യൻഷിപ്പ് നാല് വേദികളിലായി ഇന്ന് ആരംഭിക്കും. വൈകിട്ട് 2.30ന് കോഴിക്കോട് കോർപറേഷൻ ഇഎം.എസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരളം മിസോറാമിനെ നേരിടും.
രാവിലെ ഒമ്പതിന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.രാവിലെ 9.30ന് നടക്കുന്ന ആദ്യ കളിയിൽ മദ്ധ്യപ്രദേശ് ഉത്തരാഖണ്ഡിനെ നേരും. കൂത്തുപറമ്പ് മുനിസിപ്പൽ സ്റ്രേഡിയത്തിൽ രാവിലെ 9.30ന് മണിപ്പൂർ മേഘാലയെയും ഉച്ചയ്ക്ക് 2.30ന് ദാമൻ ദ്യു പോണ്ടിച്ചേരിയെയും നേരിടും. കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ 9.30ന് റെയിൽവേസ് ത്രിപുരയെയും 2.30ന് ചത്തീസ്ഗഡ് ദാദ്രാനാഗർഹവേലിയെയും നേരിടും. കോഴിക്കോട് മെഡിക്കൽ കോളേജ് ഒളിമ്പ്യൻറഹ്മാൻ സ്റ്റേഡിയത്തിൽ 9.30ന് ഒഡീഷ ആന്ധ്രാപ്രദേശിനെയും 2.30ന് ഗുജറാത്ത് ഹരിയാനയെയും നേരിടും.
ആദ്യമായാണ് ദേശീയ വനിതാ ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് കേരളം വേദിയാകുന്നത്. ഗ്രൂപ്പ് കം നോക്കൗട്ട് അടിസ്ഥാനത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 32 ടീമുകൾ എട്ട് ഗ്രൂപ്പുകളിലായി മത്സരിക്കും. ആകെ 55 മത്സരങ്ങളാണ് നടക്കുക. ഗ്രൂപ്പ് ജി യിൽ മിസോറം, മദ്ധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ ടീമുകൾക്കൊപ്പമാണ് കേരളം. നിലവിലെ ജേതാക്കളായ മണിപ്പൂർ ഗ്രൂപ്പ് എയിലും റണ്ണേഴ്‌സ് അപ്പായ ഒഡിഷ ഗ്രൂപ്പ് എഫിലുമാണ്. കേരളം 30ന് ഉത്തരാഖണ്ഡിനെയും ഡിസംബർ രണ്ടിന് മദ്ധ്യപ്രദേശിനെയും നേരിടും. ഡിസംബർ 9 ന് കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്‌റ്റേഡിയത്തിലാണ് ഫൈനൽ. ഡിസംബർ ഏഴിന് ഇതേ വേദിയിലാണ് സെമിഫൈനലുകളും. ക്വാർട്ടർ ഫൈനലുകൾ ഡിസംബർ അഞ്ചിന് നാല് വേദികളിലുമായി നടക്കും.
# കേരള ടീം
ടി. നിഖില (ക്യാപ്റ്റൻ), കെ.വി.അതുല്യ, കെ. നിസരി, ഹീര ജി രാജ്, പി.എ.അഭിന, മഞ്ജുബേബി, വിനീത വിജയ്, എസ്. കാർത്തിക, വി. ഫെമിന രാജ്, സി. രേഷ്മ, എ.ടി. കൃഷ്ണപ്രിയ, ലി. സിവിഷ, പി. അശ്വതി, ആർ. അഭിരാമി, എം. അനിത, എം. വേദവല്ലി, കെ. മാനസ, നിദ്യ ശ്രീധരൻ, വി. ഉണ്ണിമായ, പി.പി.ജ്യോതിരാജ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |