SignIn
Kerala Kaumudi Online
Thursday, 25 April 2024 5.59 AM IST

വളരെ സന്തോഷം

santhosh-trophy

സന്തോഷ്ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം

ലക്ഷദ്വീപിനെ 5 ഗോളിന് തോൽപ്പിച്ചു

കൊച്ചി: ലക്ഷദ്വീപിനെ ഗോൾ മഴയിൽ മുക്കി, കേരളം സന്തോഷ് ട്രോഫി യോഗ്യ റൗണ്ടിൽ ജൈത്രയാത്ര തുടങ്ങി. കലൂർ ജവർഹൽലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ബി ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് കേരളം തകർത്തത്. നിജോ ഗിൽബെർട്ട് (4), ജെസിൻ ടി.കെ (10), എസ്.രാജേഷ് (82), അർജുൻ ജയരാജ് (90+2) എന്നിവർ കേരളത്തിനായി ലക്ഷ്യം കണ്ടു. ലക്ഷദ്വീപിന്റെ സെൽഫ് ഗോളും കേരളത്തിന്റെ സന്തോഷം കൂട്ടി. ആദ്യ നിമിഷം മുതൽ കേരളത്തിന്റെ പൂർണ നിയന്ത്രണത്തിലായിരുന്നു മത്സരം. ഗോളി മുഹമ്മദ് ഷമീർ ഷെയ്ഖിന്റെ തകർപ്പൻ സേവുകളില്ലായിരുന്നെങ്കിൽ ലക്ഷദ്വീപിന്റെ തോൽവി ഇതിലും ദയനീയമാകുമായിരുന്നു. 27ാം മിനിട്ടിൽ പ്രതിരോധ താരം ഉബൈദുള്ള ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ ലക്ഷദ്വീപ് പത്ത് പേരായി ചുരുങ്ങി. ഗോൾപോസ്റ്റിലേക്ക് പന്തുമായി കുതിച്ച ഷഫ്‌നാദിനെ ബോക്‌സിന് തൊട്ടുപിറകിൽ നിന്ന് വീഴ്ത്തിയതിനായിരുന്നു ചുവപ്പുകാർഡ്.

ക്യാപ്ടന് പരിക്ക്

പരിശീലനത്തിനിടെ പരിക്കേറ്റ ജിജോ ജോസഫ് പകരക്കാരുടെ ബെഞ്ചിലായതിനാൽ ഗോൾകീപ്പർ വി.മിഥുനാണ് കേരളത്തെ നയിച്ചത്. ടി.കെ ജെസിനും മുഹമ്മദ് ഷഫ്‌നാദിനുമായിരുന്നു മുന്നേറ്റത്തിന്റെ കടിഞ്ഞാൺ. മദ്ധ്യനിരയിൽ അഖിൽ.പി, മുഹമ്മദ് റാഷിദ്, അർജുൻ ജയരാജ്, നിജോ ഗിൽബേർട്ട് എന്നിവർ. മുഹമ്മദ് സഹീഫ്, മുഹമ്മദ് ആസിഫ്, സഞ്ജു.ജി, മുഹമ്മദ് ബാസിത്ത് എന്നിവർ പ്രതിരോധം കാത്തു.

നാളെ രാവിലെ 9.30ന് രണ്ടാം മത്സരത്തിൽ കേരളം ആൻഡമാൻ നിക്കോബറിനെ നേരിടും.

ഒന്നാം ഗോൾ

നാലാം മിനിട്ടിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് നിജോ ഗിൽബർട്ടാണ് ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. ഷഫ്‌നാദിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി കിക്ക് നിജോ ലക്ഷ്യം തെറ്റാതെ വലയിലെത്തിച്ചു.

രണ്ടാം ഗോൾ

12ാം മിനിട്ടിൽ ജെസിനിലൂടെ കേരളം ലീഡ് ഉയർത്തി. അർജുൻ ജയരാജ് നീട്ടി നൽകിയ പന്ത് സ്വീകരിച്ച് ബോക്‌സലേക്ക് കുതിച്ച് ജെസിന്റെ ഷോട്ട് തടയാൻ ലക്ഷദ്വീപ് ഗോളിക്കായില്ല.

മൂന്നാം ഗോൾ

36ാം മിനിറ്റിൽ ലക്ഷദ്വീപ് താരം തൻവീറിന്റെ വകയായി സെൽഫ് ഗോൾ കേരളത്തിന്റെ അക്കൗണ്ടിൽ എത്തി. ഗോൾകീപ്പർ പന്ത് ക്ലിയർ ചെയ്യുന്നതിനിടെ അബദ്ധത്തിൽ തൻവീറിന്റെ കാലിൽ തട്ടി പന്ത് വലയിൽ കയറുകയായിരുന്നു.

നാലാം ഗോൾ

82ാം മിനിറ്റിൽ പകരക്കാരനായി എത്തിയ രജേഷിന്റെ വകയായിരുന്നു നാലാം ഗോൾ. അനായാസമായിരുന്നു രാജേഷിന്റെ ഫിനിഷ്.

അഞ്ചാം ഗോൾ

രണ്ടാം പകുതിയുടെ അധികസമയത്ത് അർജുൻ ജയരാജ് നേടിയ ഗോളോടെ കേരളം പട്ടിക പൂർത്തിയാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, SANTHOSH TROPHY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.