സൂറിച്ച്: അന്താരാഷ്ട്ര ഫുട്ബാൾ സംഘടനയായ ഫിഫയുടെ കഴിഞ്ഞ വർഷത്തെ മികച്ച താരത്തെ ഈ മാസം 17ന് തിരഞ്ഞെടുക്കും. മികച്ച പുരുഷ താരങ്ങളുടെ പട്ടികയിൽ ലയണൽ മെസി, റോബർട്ട് ലെവൻഡോവ്സ്കി, മൊഹമ്മദ് സല എന്നിവരാണ് അവസാന റൗണ്ടിൽ ഇടം നേടിയിരിക്കുന്നത്.
ഇത്തവണത്തെ ബാലൻ ഡി ഓർ പുരസ്കാരം സ്വന്തമാക്കിയത് ലയണൽ മെസിയാണ്. അർജന്റീനയെ കോപ്പ അമേരിക്ക ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ചതും ലാലിഗയിൽ ബാഴ്സയ്ക്കായി പുറത്തെടുത്ത മികച്ച പ്രകടനവുമാണ് മെസിയുടെ പ്ലസ് പോയിന്റ്. എന്നാൽ പി.എസ്.ജിയിലേക്ക് കൂടുമാറിയ ശേഷം പതിവ് ഫോമിലേക്ക് ഉയരാൻ താരത്തിനായിട്ടില്ല.
കഴിഞ്ഞ വർഷം ഫിഫയുടെ മികച്ച താരത്തിനുള്ള അവാർഡ് സ്വന്തമാക്കിയ താരമാണ് ലെവൻഡോവ്സ്കി. കഴിഞ്ഞ വർഷം ഏറ്റവും അധികം ഗോൾ നേടിയ താരവും ലെവൻഡോവ്സ്കിയാണ്. ബുണ്ടസ് ലിഗയിൽ ഒരു സീസണിൽ ഏറ്റവും അധികം ഗോളടിച്ചതാരം, ബുണ്ടസ് ലിഗയിൽ ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ ഗോളടിച്ച താരം എന്നീ റെക്കാഡുകളും കഴിഞ്ഞ വർഷം ലെവൻഡോവ്സ്കി സ്വന്തമാക്കിയിരുന്നു.പ്രിമിയർ ലീഗിൽ ലിവർപൂളിനായി പുറത്തെടുത്ത പ്രകടനമാണ് സലയെ ആദ്യമൂന്നിൽ എത്തിച്ചത്.
ചുരുക്കപ്പട്ടിക
മികച്ച പുരുഷ താരം- മെസി,ലെവൻഡോവ്സ്കി, സല
മികച്ച വനിതാ താരം- ജെന്നിഫർ ഹെർമോസ് (സ്പെയിൻ,ബാഴ്സലോണ), സാം കെർ (ആസ്ട്രേലിയ, ചെൽസി),അലക്സിയ പുട്ടെല്ലാസ് (സ്പെയിൻ, ബാഴ്സലോണ)
മികച്ച പുരുഷ ഗോൾസകീപ്പർ - ഡോണാരുമ്മ ( ഇറ്റലി, പി.എസ്.ജി), ന്യൂയിർ (ജർമ്മനി, ബയേൺ), മെൻഡി (ചെൽസി)
മികച്ച വനിതാ ഗോൾ കീപ്പർ-ആൻ-കാതറിൻ (ജർമ്മനി, ചെൽസി),ക്രിസ്റ്റീൻ എൻഡ്ലർ,(ചിലി, പിഎസ്.ജി, ലിയോൺ)സ്റ്റെഫൈൻ ലിൻ (കാനഡ,റോസൻഗാർഡ്, പി.എസ്.ജി)
മികച്ച പരിശീലകൻ- ഗാർഡിയോള (മാൻ.സിറ്റി),മാൻസീനി (ഇറ്റലി). ടുഷ്യൽ (ചെൽസി)
മികച്ച വനിതാ ടീം കോച്ച്- ലൂയിസ് കോർട്ടസ് (ബാഴ്സലോണ), എമ്മ ഹെയ്സ് (ചെൽസി),സറീന വെയ്ഗ്മാൻ (ഇംഗ്ലണ്ട്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |