ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂർത്തിയാക്കാൻ ആറുമാസത്തെ സാവകാശം വേണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, സി.ടി. രവികുമാർ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് നാളെ പരിഗണിക്കും. ഫെബ്രുവരി 16നകം വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കണമെന്ന് സുപ്രീംകോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. അതിനിടയിലാണ് നടൻ ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുണ്ടായത്. ഇതിൽ വിശദമായ അന്വേഷണം വേണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചതിനാൽ വിചാരണ നീട്ടണമെന്നാണ് സർക്കാരിന്റെ ആവശ്യം.
കേസ് അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് സംസ്ഥാന സർക്കാർ സ്റ്റാൻഡിംഗ് കോൺസൽ നിഷേ രാജൻ ഷൊങ്കർ അഭ്യർത്ഥിച്ചതിനെ തുടർന്നാണ് തിങ്കളാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്‌തത്. സർക്കാരിന് വേണ്ടി അഭിഭാഷകൻ ജയ്ദീപ് ഗുപ്‌ത ഹാജരാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |