സുഞ്ചിയോൺ: കൊറിയ ഓപ്പൺ ബാഡ്‌മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ പി.വി സിന്ധു ക്വാർട്ടറിൽ കടന്നു. അതേസമയം യുവതാരങ്ങളായ ലക്ഷ്യ സെന്നും മാളവിക ബൻസോദും പുറത്തായി.
വനിതാ സിംഗിൾസിൽ ജപ്പാന്റെ അയ്യ ഒഹോരിയെ നേരിട്ടുള്ള ഗെയിമുകളിൽ 21-15, 21-10ന് അനായാസം കീഴടക്കിയാണ് സിന്ധു ക്വാർട്ടർ ഉറപ്പിച്ചത്. ഇതുവരെ മുഖാമുഖം വന്ന എല്ലാ മത്സരത്തിലും ജാപ്പനീസ് താരത്തെ തോൽപ്പിക്കാൻ സിന്ധുവിനായി. സ്വിസ് ഓപ്പൺ ഫൈനലിൽ താൻ തോൽപ്പിച്ച തായ്‌ലൻഡിന്റെ ബുസാനനൻ ഓംഗ്‌പമ്രുംഗ്പാനാണ് ക്വാർട്ടറിൽ സിന്ധുവിന്റെ എതിരാളി. തായ്‌ലൻഡിന്റെ പോൺപൊവി ചോചുവോംഗിനോട് നേരിട്ടുള്ള ഗെയിമുകളിലായിരുന്നു മാളവികയുടെ തോൽവി. 39 മിനിട്ടിൽ 8-21, 14-21ന് മാളവിക തോൽവി സമ്മതിച്ചു.
പുരുഷ സിംഗിൾസിൽ സമീപ കാലത്ത് മികച്ച ഫോമിലുള്ള ലക്ഷ്യ സീഷൻ ഹിരെ റുസ്തോവിറ്റോയോട് നേരിട്ടുള്ള ഗെയിമുകളിൽ 20-22,9-21നാണ് അടിയറവ് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |