മുംബയ്: ഐ.എപി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 18 റൺസിന് ലക്നൗ സൂപ്പർ ജയിന്റ്‌സിനെ കീഴടക്കി.
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 181റൺസ് നേടി. മറുപടിക്കിറങ്ങിയ ലക്നൗ പൊരുതി നോക്കിയെങ്കിലും 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുക്കാനേ ആയുള്ളൂ. 4 ഓവറിൽ 25 റൺസ് നൽകി 4 വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹാസൽവുഡാണ് ലക്നൗവിനെ പിടിച്ചു കെട്ടിയത്. ഹർഷൽ പട്ടേൽ 2 വിക്കറ്റ് വീഴ്ത്തി. 28 പന്തിൽ 42 റൺസ് നേടിയ ക്രുനാൽ പാണ്ഡ്യയാണ് ലക്നൗവിന്റെ ടോപ് സ്കോറർ. ക്യാപ്ടൻ രാഹുൽ (30), മാർകസ് സ്റ്റോയിനിസ് (24) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
നേരത്തേ 64 പന്ത് നേരിട്ട് 11 ഫോറും 2 സിക്സും ഉൾപ്പടെ 96 റൺസ് നേടിയ ക്യപ്ടൻ ഫാഫ് ഡുപ്ലെസിസാണ് ബാംഗ്ലൂരിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. ഓപ്പണർ അനുജ് റാവത്തും (4) വിരാട് കൊഹ്ലിയും (ഗോൾഡൻ ഡക്ക്) ആദ്യ ഓവറിൽ തന്നെ ദുഷ്മന്ത ചമീരയ്ക്ക് വിക്കറ്റ് നൽകി മടങ്ങിയതോടെ 7/2 എന്ന നിലയിലായ ബാംഗ്ലൂരിനെ ഒരറ്റത്ത് പാറപോലെ ഉറച്ചു നിന്ന ഡുപ്ലെസിസ് കരകയറ്റുകയായിരുന്നു. ഗ്ലെൻ മാക്സ്വെൽ ( 11 പന്തിൽ 23), ഷഹബാസ് അഹമ്മദ് (26), ദിനേഷ് കാർത്തിക്ക് (13 പന്തിൽ 8) എന്നിവർ ഡുപ്ലെസിസിന് നല്ലപിന്തുണ നൽകി. ഹോൾഡറും ചമീരയും 2 വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ ആർ.സി.ബി രണ്ടാം സ്ഥാനത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |