ഡൽഹി ക്യാപിറ്റൽസ് പഞ്ചാബ് കിംഗ്‌സിനെതിരെ 9 വിക്കറ്റിന്റെ അനായസ ജയം നേടിയ മത്സരത്തിൽ കുൽദീപ് യാദവ് മാൻ ഒഫ് ദമാച്ചായതിനെച്ചൊല്ലി വിവാദം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ 115ൽ ഒതുക്കിയത് സ്പിന്നർമാരുടെ മികവിലായിരുന്നു. ഡൽഹിയുടെ കുൽദീപ് യാദവും അക്ഷർ പട്ടേലും ലളിത് യാദവും ചേർന്ന് 2 വിക്കറ്റ് വീതം ആകെ 6 വിക്കറ്റാണ് വീഴ്ത്തിയത്. മത്സരശേഷം മാൻ ഒഫ് ദമാച്ച് പുരസ്കാരം കുൽദീപ് 4 ഓവറിൽ 24 റൺസ് നൽകി റബാഡയുടേയും എല്ലിസിന്റേയും വിക്കറ്റ് വീഴ്ത്തിയ കുൽദീപിന് നൽകുകയായിരുന്നു. എന്നാൽ 4 ഓവറിൽ 10 റൺസ് മാത്രം വഴങ്ങി ടോപ് സ്കോറർ ജിതേഷിന്റേയും അപകടകാരി ലിവിംഗ്‌സ്റ്റണിന്റേയും വിക്കറ്റെടുത്ത് അക്ഷറിനായിരുന്നു മാൻ ഒഫ് ദമാച്ച് പുരസ്കാരം നൽകേണ്ടതെന്ന് പറഞ്ഞ് ആരാധകരും നിരൂപകരം രംഗത്തെത്തിയതോട സംഭവം വിവാദമാവുകയായിരുന്നു. പുരസ്കാരം സ്വീകരിച്ചു കൊണ്ട് ഞാനിത് അക്ഷറുമായി പങ്കുവയ്ക്കുന്നുവെന്ന് കുൽദീപും പറഞ്ഞു. സാമൂഹ്യമാദ്ധ്യമങ്ങളിൽ വലിയ വിമർശനമാണ് മാൻ ഓഫ് ദ മാച്ച് പുരസ്കരാത്തെച്ചൊല്ലി ഉയർന്നത്.
അതേസമയം പഞ്ചാബ് പതറിയ പിച്ചിൽ മറുപടിക്കിറങ്ങിയ ഡൽഹി 10.1 ഓവറിൽ 1 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (119/1). പുറത്താകാതെ 30 പന്തിൽ 10 ഫോറും 1 സിക്സും ഉൾപ്പെടെ 60 റൺസ് നേടിയ ഡേവിഡ് വാർണറാണ് ഡൽഹിയുടെ ചേസിംഗിലെ മുന്നണിപ്പോരാളിയായത്. പ്രിഥ്വി ഷാ 20 പന്തിൽ 41 റൺസ് നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |