മുംബയ്: അപ്രതീക്ഷിതമായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള കീറോൺ പൊള്ളാഡിന്റെ വിരമിക്കൽ. ക്രിസ് ഗെയ്‌ൽ ഉൾപ്പെടെയുള്ള സസഹതാരങ്ങൾക്കും ആരാധകർക്കുമെല്ലാം 34 കാരനായ പൊള്ളാഡിന്റെ തീരുമാനം വലിയ സർപ്രൈസായി.
ബുധനാഴ്ച രാത്രി ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പരിമിത ഓവർ ക്രിക്കറ്റിൽ വിൻഡീസിന്റെ നായകനായിരുന്ന 34 കാരനായ പൊള്ളാഡ് വിരമിക്കുകയാണെന്ന് അറിയിച്ചത്. അതേസമയം ഫ്രാഞ്ചൈസി ക്രിക്കറ്റിൽ തുടർന്നും കളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2007 ഏപ്രിൽ ദക്ഷിണാഫ്രിക്കയ്ക്ക്തെരായ ഏകദിന മത്സരത്തിലൂടെയാണ് വിൻഡീസ് കുപ്പായത്തിൽ പൊള്ളാഡിന്റെ അരങ്ങേറ്റം. മികച്ച ഫോമിൽ കളിക്കവേ ക്രിക്കറ്റ് ബോർഡുമായുള്ല ഭിന്നതയെത്തുടർന്ന് ടീമിന് പുറത്തു പോയ പൊള്ളാഡ് തിരിച്ചുവരവിൽ വിൻഡീസിന്റെ പരിമിത ഓവർ ക്യാപ്ടനുമായി, കഴിഞ്ഞ വർഷം ശ്രീലങ്കയുടെ അഖില ധനഞ്ജയുടെ ഒരോവറിൽ 6 സിക്സടിച്ചും പൊള്ളാഡ് ചരിത്രം സൃഷ്ടിച്ചു. രാജ്യാന്തര ട്വന്റി-20യിൽ യുവരാജ് സിംഗ് കഴിഞ്ഞാൽ ഒരോവറിൽ ആറ് സിക്സടിക്കുന്ന ആദ്യ താരവും പൊള്ളാഡാണ്.
വിൻഡീസിനായി 123 ഏകദിനങ്ങളിൽ നിന്നായി 2706 റൺസും 55 വിക്കറ്റും ട്വന്റി-20യിൽ 101 മത്സരങ്ങളിൽ നിന്ന് 1561 റൺസും 42 വിക്കറ്റും പൊള്ളാഡ് നേടി. 2012ൽ ട്വന്റി-20 കിരീടം നേടിയ വിൻഡീസ് ടീമിൽ പൊള്ളാഡ് അംഗമായിരുന്നു. ഏകദിനത്തിലും ട്വന്റി-20യിലുമായി 224 മത്സരങ്ങളിൽ വിൻഡീസിനായി കളത്തിലിറങ്ങിയെങ്കിലും ഒരു അന്താരാഷ്ട്ര ടെസ്റ്റ് മത്സരം പോലും കളിക്കാതെയാണ് പൊള്ളാഡിന്റെ വിടവാങ്ങൽ. ടെസ്റ്റിൽ കളിക്കാതെ ഏറ്റവു അധികം രാജ്യാന്തര മത്സരം കളിച്ച താരങ്ങളിൽ രണ്ടാം സ്ഥാനത്താണ് പൊള്ളാഡ്. ഡേവിഡ് മില്ലറാണ് ഒന്നാം സ്ഥാനത്ത്. വിൻഡീസിനായി ഏറ്റവും കൂടുതൽ ട്വന്റി-20 മത്സരങ്ങളും കളിച്ച താരവും പൊള്ളാഡാണ് (101). രാജ്യാന്തര ട്വന്റി-20യിൽ ഫോറുകളെക്കാൾ കൂടുതൽ സിക്സറുകൾ നേടിയിട്ടുള്ള മൂന്ന് താരങ്ങളിൽ ഒരാളാണ് പൊള്ളാഡ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |