മലപ്പുറം: സന്തോഷ് ട്രോഫിയിൽ സെമി ലക്ഷ്യം വച്ചുള്ള നിർണായക മത്സരത്തിൽ ഇന്ന് കേരളവും പഞ്ചാബും തമ്മിൽ ഏറ്റുമുട്ടും. പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി 8 മുതലാണ് മത്സരം.
പ്രതീക്ഷയോടെ കേരളം
ആദ്യ രണ്ട് മത്സരങ്ങളിൽ ജയിക്കുകകയും കഴിഞ്ഞ മത്സരത്തിൽ മേഘാലയക്കെതിരെ സമനില നേടുകയും ചെയ്ത കേരളം നിലവിൽ 7 പോയിന്റുമായി ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്താണ്.ഇന്നത്തെ മത്സരത്തിൽ പഞ്ചാബിനെ തോൽപ്പിച്ചാൽ കേരളത്തിന് രാജകീയമായി സെമി ഉറപ്പിക്കാം.
9 ഗോളുകൾ അടിക്കുകയും 7 പോയിന്റ് ഇതുവരെ നേടുകയും ചെയ്ത കേരളത്തിന് ഇന്നത്തെ മത്സരം സമനിലയിലായാലും സെമി സാദ്ധ്യതകൾക്ക് വലിയ മങ്ങലേൽക്കില്ല. അതേസമയം പഞ്ചാബിനോട് പരാജയപ്പെട്ടാൽ സെമി ടിക്കറ്റിനായി മറ്റ് ടീമുകളുടെ പ്രകടനങ്ങളിലേക്ക് ഉറ്റുനോക്കേണ്ടി വരും. നിലവിൽ കേരളത്തെ കൂടാതെ ഗ്രൂപ്പ് എയിൽമേഘാലയയും വെസ്റ്റ് ബംഗാളും പഞ്ചാബും സെമി സാദ്ധ്യതയുള്ള ടീമുകളാണ്.
കഴിഞ്ഞ മത്സരങ്ങളിൽ രണ്ടാം പകുതിയിൽ പകരക്കാരായെത്തി മികച്ച പ്രകടനം പുറത്തെടുത്ത ജെസിനും നൈഫലിനും ഇന്ന് കോച്ച് ബിനോ ജോർജ്ജ് ആദ്യ ഇലവനിൽ അവസരം നൽകിയേക്കും. കേരള പ്രീമിയർ ലീഗിൽ മിന്നും ഫോമിലായിരുന്ന വിക്നേഷിന് പക്ഷേ സന്തോഷ് ട്രോഫിയിൽ താളം കണ്ടെത്താനാകാത്തത് കേരളാ ടീമിന് ചെറിയ തലവേദനയൊന്നുമല്ല സൃഷ്ടിക്കുന്നത്. മേഘാലയക്കെതിരെയുള്ള മത്സരത്തിൽ ആദ്യ ഇലവനിൽസ്ഥാനം പിടിച്ച സ്ട്രൈക്കർ സഫ്നാദ് ഗോൾ നേടിയത് ടീമിന് ഗുണംചെയ്യും.
സെമി പിടിക്കാൻ
പഞ്ചാബും
ആദ്യ മത്സരത്തിൽ വെസ്റ്റ് ബംഗാളിനോട് തോറ്റെങ്കിലും രണ്ടാമത്തെ മത്സരത്തിൽ രാജസ്ഥാനെതിരെ വമ്പൻ വിജയം നേടാനായതിന്റെ ആത്മവിശ്വാസവുമായാണ് പഞ്ചാബ് കേരളത്തിനെതിരെ ബൂട്ടുകെട്ടുന്നത്. കേരളത്തെ തോൽപ്പിച്ചാൽ പഞ്ചാബിന് സെമി പ്രതീക്ഷകൾ സജീവമാക്കാം. രണ്ടാം സ്ഥാനത്തുള്ള മേഘാലയയ്ക്ക് പിന്നിൽ മൂന്നാം സ്ഥാനത്താണ് നിലവിൽ പഞ്ചാബ്.
രണ്ട് മത്സരം വീതം കളിച്ച പഞ്ചാബിനും ബംഗാളിനും മൂന്ന് പോയിന്റാണുള്ളതെങ്കിലും ഗോൾശരാശരി പഞ്ചാബിന് മുൻതൂക്കം നൽകുകയായിരുന്നു. ബംഗാൾ് നാലും എല്ലാ മത്സരങ്ങളും തോറ്റ രാജസ്ഥാൻ അവസാന സ്ഥാനത്തുമാണ്. രാജസ്ഥാൻ ഇതിനകം ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്തായി.
സെമി പിടിക്കാൻ
പഞ്ചാബും
ആദ്യ മത്സരത്തിൽ വെസ്റ്റ് ബംഗാളിനോട് തോറ്റെങ്കിലും രണ്ടാമത്തെ മത്സരത്തിൽ രാജസ്ഥാനെതിരെ വമ്പൻ വിജയം നേടാനായതിന്റെ ആത്മവിശ്വാസവുമായാണ് പഞ്ചാബ് കേരളത്തിനെതിരെ ബൂട്ടുകെട്ടുന്നത്. കേരളത്തെ തോൽപ്പിച്ചാൽ പഞ്ചാബിന് സെമി പ്രതീക്ഷകൾ സജീവമാക്കാം. രണ്ടാം സ്ഥാനത്തുള്ള മേഘാലയയ്ക്ക് പിന്നിൽ മൂന്നാം സ്ഥാനത്താണ് നിലവിൽ പഞ്ചാബ്.
രണ്ട് മത്സരം വീതം കളിച്ച പഞ്ചാബിനും ബംഗാളിനും മൂന്ന് പോയിന്റാണുള്ളതെങ്കിലും ഗോൾശരാശരി പഞ്ചാബിന് മുൻതൂക്കം നൽകുകയായിരുന്നു. ബംഗാൾ് നാലും എല്ലാ മത്സരങ്ങളും തോറ്റ രാജസ്ഥാൻ അവസാന സ്ഥാനത്തുമാണ്. രാജസ്ഥാൻ ഇതിനകം ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്തായി.
ഗുജറാത്തിനെ തകർത്ത് മണിപ്പൂർ
സന്തോഷ് ട്രോഫിയിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഗുജറാത്തിനെ കീഴടക്കി മണിപ്പൂർ ബി ഗ്രൂപ്പിൽ ഒന്നാമതെത്തി. മണിപ്പൂരിന് വേണ്ടി സുധിർ ലൈറ്റോൻജാം ഒരു ഗോൾ നേടി. ഗുജറാത്തിന്റെ ഡിഫൻഡർ സിദ്ധാർത്ഥ് സുരേഷിന്റെ പിഴവിൽ കിട്ടിയ സെൽഫ് ഗോളും മണിപ്പൂരിന്റെ അക്കൗണ്ടിൽ എത്തി. മണിപ്പൂരിന്റെ രണ്ടാം ജയമാണിത്.
ആദ്യ മത്സരത്തിൽ സർവീസസിനെ 3-0ത്തിന് പരാജയപ്പെടുത്തിയ മണിപ്പൂർ ഒഡീഷയോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു. രണ്ട് മത്സരങ്ങിലും വിജയം കാണാനാവാത്ത ഗുജറാത്തിന് നിലവിൽ പോയിന്റുകളൊന്നും നേടാനായിട്ടില്ല.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തിൽ 47ാം മിനിട്ടിൽ മണിപ്പൂർ ആദ്യഗോൾ നേടി. വലതു വിംഗിൽ നിന്ന് സുധിർ എടുത്ത ലോംഗ് റേഞ്ചർ ഗോൾവലയുടെ ഇടത് മൂലയിൽ തറയ്ക്കുകയായിരുന്നു. 58ാം മിനിറ്റിൽ പെനാൽറ്റി ബോക്സിനകത്ത് മണിപ്പൂരിന് കിട്ടിയ അവസരവും പാഴായി. സോമിഷോൺ ഷിറാക്ക് അടിച്ച പന്ത് ഗുജറാത്തിന്റെ മലയാളി ഗോൾകീപ്പർ അജ്മൽ എരഞ്ഞിക്കൽ തടുത്തുമാറ്റുകയായിരുന്നു. 62ാം മിനിറ്റിൽ മണിപ്പൂരിന് കിട്ടിയ കോർണർ കിക്കും ലക്ഷ്യം കണ്ടില്ല. രണ്ടാം പകുതിയിലും ഒരു മുന്നേറ്റവും ഉണ്ടാക്കാൻ കഴിയാതിരുന്ന ഗുജറാത്ത് നിർഭാഗ്യമെന്നോണം സെൽഫ് ഗോളും വഴങ്ങി. മണിപ്പൂരിന്റെ സോമിഷോൺ ഷിറാക് പെനാൽറ്റി ബോക്സിലേക്ക് ഹെഡ് ചെയ്ത പന്ത് ഗുജറാത്തിന്റെ സിദ്ധാർത്ഥ് സുരേഷ് പ്രതിരോധിക്കാൻ ശ്രമിക്കവെ കാലിൽ തട്ടി സ്വന്തം പോസ്റ്റിലേക്ക് വീഴുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |