SignIn
Kerala Kaumudi Online
Thursday, 25 April 2024 5.34 AM IST

ഫൈനലിൽ മണിപ്പൂരോ ബംഗാളോ

santhosh-trophy

മലപ്പുറം: സന്തോഷ് ട്രോഫി ഫൈനൽ ടിക്കറ്റെടക്കാൻ മണിപ്പൂരും പശ്ചിമ ബംഗാളും ഇന്ന് സെമി പോരാട്ടത്തിനിറങ്ങും. പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി 8.30 മുതലാണ് മത്സരം. ഗ്രൂപ്പ് ഘട്ടങ്ങളിൽ മൈതാനത്ത് മികച്ച പ്രകടനം കാഴ്ച്ച വച്ചവരാണ് ഇരു ടീമുകളും. ഗ്രൂപ്പ് പോരാട്ടത്തിനൊടുവിലെ സ്കോറുകളും നേട്ടങ്ങളും പരിശോധിക്കുമ്പോൾ ഇരുവരും തുല്യ ശക്തികളുമാണ്. മണിപ്പൂരുകാരുടെ വേഗതയാർന്ന പാസുകളും,​ബംഗാളിന്റെ കരുത്തുറ്റ മദ്ധ്യ നിരയും മാത്രം മതി പയ്യനാട്ടെ മത്സരത്തിന്റെ മാറ്റ് കൂട്ടാൻ.

എ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരാണ് പശ്ചിമ ബംഗാൾ. മണിപ്പൂ‌ർ ബി ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരാണ്. മൂന്ന് ജയവും ഒരു തോൽവിയുമാണ് ഇരു കൂട്ടരുടേയും നേട്ടം. കേരളവുമായുള്ള മത്സരത്തിലായിരുന്നു ബംഗാൾ പരാജയപ്പെട്ടിരുന്നത്. ഒഡീഷയുമായുള്ള മത്സരത്തിൽ മണിപ്പൂരും പരാജയപ്പെട്ടു. പവർഫുൾ പ്രതിരോധ നിരയാണ് ബംഗാളിന്റെ കരുത്ത്. പാസിംഗിലും ഫിനിഷിംഗിലും മണിപ്പൂരും സൂപ്പറാണ്.

സെമിയിലേക്കുള്ള വഴി

വെസ്റ്റ് ബംഗാൾ

  • പഞ്ചാബുമായുള്ള ആദ്യ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് പഞ്ചാബിനെ പരാജയപ്പെടുത്തി.
  • ആദ്യ വിജയത്തിന്റെ ആത്മവിശ്വാസവുമായി കേരളവുമായി രണ്ടാം മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ രണ്ട് ഗോളുകൾ വഴങ്ങി പരാജയപ്പെട്ടു.
  • മൂന്നാം മത്സരത്തിൽ മൂന്ന് ഗോളുകൾക്കെതിരെ നാല് ഗോളുകൾ നേടി മേഘാലയയെ പരാജയപ്പെടുത്തിയതോടെ സെമി പ്രതീക്ഷകൾ ഉണർന്നിരുന്നു.
  • നാലാം മത്സരത്തിൽ രാജസ്ഥാനെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സെമി ടിക്കറ്റെടുത്തത്

മണിപ്പൂർ

  • ആദ്യ മത്സരത്തിൽ തന്നെ സർവീസസിനെ നിലം പരിശാക്കിയാണ് മണിപ്പൂരിന്റെ തുടക്കം. സർവീസസിനെതിരെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾ നേടി വിജയിച്ചു.
  • ഒഡീഷയുമായുള്ള രണ്ടാം മത്സരത്തിൽ 1-0ത്തിന് പരാജയപ്പെട്ടു.
  • മൂന്നാം മത്സരത്തിൽ ഗുജറാത്തിനെതിരെ രണ്ട് ഗോളുകൾ നേടി വിജയിച്ചു.
  • കർണാടകയെ 3-0ത്തിന് തോൽപ്പിച്ച് മണിപ്പൂ‌ർ സെമി പ്രവേശനം ഉറപ്പാക്കി.

സെമിയിൽ എത്തിയത് തന്നെ വലിയ കാര്യമാണ്. വെസ്റ്റ് ബംഗാൾ മികച്ച ടീമാണ് അതുകൊണ്ട് തന്നെ സെമിഫൈനൽ കടുപ്പമേറിയത് ആകും. മത്സരത്തിൽ സമ്മർദം ഒഴിവാക്കണം. തുടക്കത്തിൽ തന്നെ ഗോൾ നേടാനാകും ശ്രമിക്കുക. ആദ്യ മിനുട്ടിൽ ഗോൾവഴങ്ങിയാൽ മത്സരത്തിലേക്ക് തിരിച്ചുവരാൻ സാധിക്കില്ല. അത് തന്നെയാണ് ടീമിന്റെ ഏറ്റവും വലിയ വീക്‌നെസ്.

മണിപ്പൂർ പരിശീലകൻ, ഗിഫ്റ്റ് റായ്ഖാൻ


മണിപ്പൂരിന്റെ മത്സരം കണ്ടു. അവർമികച്ച ടീമാണ്. ഫൈനലിലേക്ക് എത്താനാണ് ടീം ശ്രമിക്കുക. നേർത്ത് ഈസ്റ്റ് നിലവിൽ ഇന്ത്യയുടെ പവർഹൗസാണ്. അവിടെ മികച്ച താരങ്ങളുണ്ട്. കേരളവും ബംഗാളും ഫൈനൽ വരാനാണ് ആഗ്രഹിക്കുന്നത്.

വെസ്റ്റ് ബംഗാൾ പരിശീലകൻ, രഞ്ജൻ ഭട്ടാചാര്യ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, SANTHOSH TROPHY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.