മലപ്പുറം: സന്തോഷ് ട്രോഫി ഫൈനൽ ടിക്കറ്റെടക്കാൻ മണിപ്പൂരും പശ്ചിമ ബംഗാളും ഇന്ന് സെമി പോരാട്ടത്തിനിറങ്ങും. പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി 8.30 മുതലാണ് മത്സരം. ഗ്രൂപ്പ് ഘട്ടങ്ങളിൽ മൈതാനത്ത് മികച്ച പ്രകടനം കാഴ്ച്ച വച്ചവരാണ് ഇരു ടീമുകളും. ഗ്രൂപ്പ് പോരാട്ടത്തിനൊടുവിലെ സ്കോറുകളും നേട്ടങ്ങളും പരിശോധിക്കുമ്പോൾ ഇരുവരും തുല്യ ശക്തികളുമാണ്. മണിപ്പൂരുകാരുടെ വേഗതയാർന്ന പാസുകളും,ബംഗാളിന്റെ കരുത്തുറ്റ മദ്ധ്യ നിരയും മാത്രം മതി പയ്യനാട്ടെ മത്സരത്തിന്റെ മാറ്റ് കൂട്ടാൻ.
എ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരാണ് പശ്ചിമ ബംഗാൾ. മണിപ്പൂർ ബി ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരാണ്. മൂന്ന് ജയവും ഒരു തോൽവിയുമാണ് ഇരു കൂട്ടരുടേയും നേട്ടം. കേരളവുമായുള്ള മത്സരത്തിലായിരുന്നു ബംഗാൾ പരാജയപ്പെട്ടിരുന്നത്. ഒഡീഷയുമായുള്ള മത്സരത്തിൽ മണിപ്പൂരും പരാജയപ്പെട്ടു. പവർഫുൾ പ്രതിരോധ നിരയാണ് ബംഗാളിന്റെ കരുത്ത്. പാസിംഗിലും ഫിനിഷിംഗിലും മണിപ്പൂരും സൂപ്പറാണ്.
സെമിയിലേക്കുള്ള വഴി
വെസ്റ്റ് ബംഗാൾ
മണിപ്പൂർ
സെമിയിൽ എത്തിയത് തന്നെ വലിയ കാര്യമാണ്. വെസ്റ്റ് ബംഗാൾ മികച്ച ടീമാണ് അതുകൊണ്ട് തന്നെ സെമിഫൈനൽ കടുപ്പമേറിയത് ആകും. മത്സരത്തിൽ സമ്മർദം ഒഴിവാക്കണം. തുടക്കത്തിൽ തന്നെ ഗോൾ നേടാനാകും ശ്രമിക്കുക. ആദ്യ മിനുട്ടിൽ ഗോൾവഴങ്ങിയാൽ മത്സരത്തിലേക്ക് തിരിച്ചുവരാൻ സാധിക്കില്ല. അത് തന്നെയാണ് ടീമിന്റെ ഏറ്റവും വലിയ വീക്‌നെസ്.
മണിപ്പൂർ പരിശീലകൻ, ഗിഫ്റ്റ് റായ്ഖാൻ
മണിപ്പൂരിന്റെ മത്സരം കണ്ടു. അവർമികച്ച ടീമാണ്. ഫൈനലിലേക്ക് എത്താനാണ് ടീം ശ്രമിക്കുക. നേർത്ത് ഈസ്റ്റ് നിലവിൽ ഇന്ത്യയുടെ പവർഹൗസാണ്. അവിടെ മികച്ച താരങ്ങളുണ്ട്. കേരളവും ബംഗാളും ഫൈനൽ വരാനാണ് ആഗ്രഹിക്കുന്നത്.
വെസ്റ്റ് ബംഗാൾ പരിശീലകൻ, രഞ്ജൻ ഭട്ടാചാര്യ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |