മുംബയ്: ഐ.പി.എല്ലിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ 6 വിക്കറ്റിന് കീഴടക്കി ഗുജറാത്ത് ടൈറ്റൻസ് പ്ലേഓഫിന് അരികിലെത്തി. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ 6വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഗുജറാത്ത് പന്ത് ശേഷിക്കെ 4 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തുകയായിരുന്നു (174/4). ഗുജറാത്തിന്റെ സൂപ്പർ ഫിനിഷർമാരായ ഡേവിഡ് മില്ലറും (24 പന്തിൽ 39), രാഹുൽ തെവാതിയയും (25 പന്തിൽ 43) പുറത്താകാതെ 5 -ാം വിക്കറ്റിൽ 79 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഗുജറാത്തിനെ പ്രശ്നമില്ലാതെ വിജയതീരത്തെത്തിക്കുകയായിരുന്നു. 95/4 എന്ന നിലയിലാണ് ഇരുവരും ക്രീസിൽ ഒന്നിച്ചത്. ഓപ്പണർമാരായ സാഹ (29), ഗിൽ (31) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ബാംഗ്ലൂരിനായി ഷഹബാസും ഹസരങ്കയും വിക്കറ്റ് വീതം വീഴ്ത്തി.
ഫോമിലേക്ക് തിരിച്ചെത്തിയ വിരാട് കൊഹ്‌ലിയും (58), വേഗം സ്കോർ ചെയ്ത രജത് പട്ടീദാറും (32 പന്തിൽ 52) ആണ് ബാംഗ്ലൂരിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. മാക്സ്‌വെൽ 33 റൺസ് നേടി. ഒന്നാം സ്ഥാനത്തുള്ല ഗുജറാത്തിന് 9 മത്സരങ്ങളിൽ നിന്ന് 16 പോയിന്റാണ് ഉള്ളത്. ബാംഗ്ലൂർ 5-ാം സ്ഥാനത്താണ്.
രാജസ്ഥാൻ 158/6
മുംബയ്: ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ മുംബയ് ഇന്ത്യൻസിനെതിരെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |