SignIn
Kerala Kaumudi Online
Thursday, 25 April 2024 6.24 PM IST

ഒരു സമനില മതി, ഗോകുലം വലിയ നിലയിലെത്തും

gokulam

ഇന്ന് ശ്രീനിധി എഫ്.സിയെ സമനിലയിലാക്കിയാലും ഗോകുലം കേരള എഫ്.സിക്ക് തുടർച്ചയായ രണ്ടാം ഐ ലീഗ് കിരീടം സ്വന്തമാക്കാം

കൊൽക്കത്ത : ഐ ലീഗിൽ തുടർച്ചയായ രണ്ടാം കിരീടമെന്ന ചരിത്ര നേട്ടം സ്വന്തമാക്കാൻ ഗോകുലം കേരള ഇന്ന് കളത്തിലിറങ്ങുന്നു. ഇന്നത്തെ മത്സരത്തിൽ ശ്രീനിധി ഡക്കാൻ എഫ്.സിക്കെതിരെ സമനില മാത്രം നേടിയാൽ ഗോകുലത്തിന് ഐ ലീഗ് കിരീടവും ഒരുപിടി റെക്കാഡുകളും സ്വന്തമാക്കാനാകും.
കിരീട നേട്ടത്തിനായി ലീഗിൽ ഇനിയുള്ള രണ്ട് മത്സരങ്ങളിൽ ഒരു പോയിന്റ് മാത്രമേ ഗോകുലത്തിന് ആവശ്യമുള്ളു. രാത്രി എട്ടിന് കൊൽക്കത്ത നേതാജി സ്റ്റേഡിയത്തിലാണ് മത്സരം. പരിക്ക് മാറിയ ക്യാപ്ടൻ ഷരീഫ് മുഹമ്മദ് ഇന്ന് ഗോകുലത്തിന്റെ ആദ്യ ഇലവനിൽ എത്തും. പരിക്കിന്റെ പിടിയിലായിരുന്ന ലൂക്ക മെയ്‌സൻ ഇന്ന് പകരക്കാരനായെങ്കിലും കളത്തിലിറങ്ങിയേക്കും.ലീഗിൽ ഇരു ടീമുകളും തമ്മിൽ നടന്ന ആദ്യ മത്സരത്തിൽ 2-1ന് ഗോകുലം വിജയിച്ചിരുന്നു.

ഇന്നത്തെ മത്സരത്തിൽ തോൽക്കാതിരുന്നാൽ ഐ ലീഗിൽ ഏറ്റവും കൂടുതൽ പരാജയമറിയാത്ത മത്സരങ്ങൾ പൂർത്തിയാക്കിയ ടീമെന്ന ബഹുമതി ഗോകുലത്തെ തേടിയെത്തും. 21 മത്സരങ്ങളിൽ ഗോകുലം ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല. 2021ൽ ചർച്ചിൽ ബ്രദേഴ്‌സിനെതിരേയായിരുന്നു ഗോകുലം ഐ ലീഗിൽ അവസാനമായി പരാജയപ്പെട്ടത്.

സമനില നേടി കിരീടം നിലനിറുത്താൻ കഴിഞ്ഞാൽ ആദ്യമായി സീസണിൽ തോൽവി അറിയാതെ ഐ ലീഗ് കിരീടം നേടുന്ന ടീമായി മാറും.

ഇനിയുള്ള രണ്ട് മത്സരത്തിലും തോൽക്കാതിരുന്നാൽ ഒരു സീസണിൽ തോൽവി അറിയാത്ത ആദ്യ ടീമെന്ന നേട്ടവും ഗോകുലത്തിന്റെ പേരിനൊപ്പം ചേർക്കാനാകും.

എതിരാളികൾ ശക്തരാണ്. എന്നാലും ഗോകുലം ഇറങ്ങുന്നത് ജയിക്കാൻ വേണ്ടി മാത്രമായിരിക്കും. ഷരീഫ് മുഹമ്മദ് തിരിച്ചെത്തിയത് ടീമിന് കരുത്താകും. - അനീസെ, ഗോകുലം പരിശീലകൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, GOKULAM
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.