റോം: ലോക ഒന്നാം നമ്പർ ടെന്നിസ് താരം സെർബിയയുടെ നൊവാക് ജോക്കോവിച്ച് ഇറ്റാലിയൻ ഓപ്പണിൽ മുത്തമിട്ടു. ഫൈനലിൽ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ജോക്കോവിച്ച് കിരീടത്തിൽ മുത്തമിട്ടത്. സ്‌കോര്‍: 6-0, 7-6. ജോക്കോവിച്ചിന്റെ കരിയറിലെ ആറാം ഇറ്റാലിയൻ ഓപ്പൺ കിരീടമാണിത്.
ആദ്യ സെറ്റിൽ സിറ്റ്‌സിപാസിന് ഒരു പോയിന്റ് പോലും നൽകാതെ ജയിച്ച ജോക്കോവിച്ചിനെ രണ്ടാം സെറ്റിൽ സിറ്റ്‌സിപാസ് ടൈബ്രേക്കറിലേക്ക് എത്തിച്ചു. എന്നാൽ പരിചയസമ്പത്തിന്റെ മികവിൽ ജോക്കോവിച്ച് സെറ്റ് നേടി കിരീടം സ്വന്തമാക്കി. 34 കാരനായ ജോക്കോവിച്ചിന്റെ ഈ സീസണിലെ ആദ്യ കിരീടമാണിത്. കൊവിഡ് വാക്‌സിനെടുക്കാത്തതിനെത്തുടർന്ന് വലിയ വിവാദങ്ങളിൽ വീണ ജോക്കോവിച്ചിന് ഏറെ ആശ്വാസം പകരുന്ന വിജയമാണിത്. നൊവാക്കിന്റെ കരിയറിലെ 1001-ാം വിജയമാണിത്. സെമിയിൽ കാസ്‌പെർ റൂഡിനെ തോല്‍പ്പിച്ചതോടെ കരിയറിൽ 1000 വിജയങ്ങൾ എന്ന നേട്ടം നൊവാക്ക് സ്വന്തമാക്കിയിരുന്നു. മകനും കിരീടം താൻ ഇറ്റാലിയൻ ഓപ്പൺ കിരീടം നേടിയ ദിവസംതന്നെ ഏഴുവയസുകാരനായ മകൻ സ്റ്റെഫാൻ സെർബിയയിലെ ഒരു ക്ളബ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ സന്തോഷത്തിലാണ് നൊവാക്ക് ജോക്കോവിച്ച്. സ്റ്റെഫാന്റെ കരിയറിലെ ആദ്യ കിരീടമാണിത്. ' ഒരു ദിവസം രണ്ട് സൂര്യൻ ഉദിച്ചപോലെ ' എന്നാണ് നൊവാക്ക് തന്റെയും മകന്റെയും നേട്ടത്തെ വിശേഷിപ്പിച്ചത്. 370 എ.ടി.പി റാങ്കിംഗിൽ തന്നെ ഒന്നാം സ്ഥാനം 370-ാമത്തെ ആഴ്ചയിലെത്തിച്ച് നൊവാക്ക് ജോക്കോവിച്ച്. ഏറ്റവും കൂടുതൽ ആഴ്ചകൾ ഒന്നാംറാങ്കിൽ കഴിഞ്ഞ താരമാണ് നൊവാക്ക്. രണ്ടാം സ്ഥാനം റോജർ ഫെഡറർക്കാണ് (310 ആഴ്ചകൾ. )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |